ഇതേ ദിവസം 30 വർഷം മുൻപ് ആ രജിസ്റ്റര്‍ മാര്യജ് നടന്നു; കുറിപ്പ് പങ്കുവെച്ച് മാലാപർവതി

മലയാളത്തിലെ ഏറെ ശ്രദ്ധേയമായ നടിയാണ് മാലാപർവതി, നടി എന്നതിനുപരി താരം സമകാലിക വിഷയങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തി സോഷ്യല്‍മീഡിയയില്‍ സജീവവുമാണ്, ഇപ്പോൾ തന്റെ മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം. ‘രജിസ്റ്റര്‍ മാര്യജ് നടന്നത്…

മലയാളത്തിലെ ഏറെ ശ്രദ്ധേയമായ നടിയാണ് മാലാപർവതി, നടി എന്നതിനുപരി താരം സമകാലിക വിഷയങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തി സോഷ്യല്‍മീഡിയയില്‍ സജീവവുമാണ്, ഇപ്പോൾ തന്റെ മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം. ‘രജിസ്റ്റര്‍ മാര്യജ് നടന്നത് 30 വര്‍ഷത്തിന് മുമ്ബ് ഇതേ ദിവസം. റജിസ്റ്റര്‍ ചെയ്ത് ഞങ്ങള്‍ രണ്ട് വഴിക്ക് പോയി. 1991 ഡിസംബര്‍ 9 വരെ വീണ്ടും കാത്തിരുന്നു കല്യാണത്തിന്. ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം’ എന്നുമാണ് മാലാ പാര്‍വതി തുറന്ന് പറയുന്നത്. ഇതോടെയാണ് താരത്തിന്റെ വിവാഹവാര്‍ഷികത്തെ കുറിച്ചുള്ള കാര്യം പുറംലോകം അറിയുന്നത്.

നടി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ വിശേഷം പങ്കുവെച്ചത്. വര്‍ഷം പോകുന്നതറിയുന്നില്ല. എന്നായിരുന്നു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. സതീശന്‍ പോസ്റ്റ് ചെയ്തിരുന്നത് ഭാര്യയും ഭര്‍ത്താവും ഒന്നിച്ച്‌ നില്‍ക്കുന്നൊരു ചിത്രമായിരുന്നു. പിന്നാലെ ഇതേ പോസ്റ്റ് ഷെയര്‍ ചെയ്ത് മാലാ പാര്‍വതിയും എത്തി.

കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്ബസില്‍ നിന്നും സൈക്കോളജിയില്‍ എം.എ, എം.ഫില്‍ ,എന്നിവ പൂര്‍ത്തിയാക്കി . അതിന് ശേഷം എല്‍എല്‍ബി തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളേജില്‍ നിന്നും പൂര്‍ത്തിയാക്കി. മാലാ പാര്‍വതി അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത് 2007 ലായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു.

കേരള സര്‍ക്കാരിലെ സി-ഡിഐടിയില്‍ (സീഡിറ്റ്) ജോലി ചെയ്യുകയായിരുന്നു സതീശന്‍. പ്രീ-ബിരുദം തിരുവനന്തപുരത്തെ ഓള്‍ സെയിന്റ്‌സ് കോളേജില്‍ നിന്ന് പൂര്‍ത്തിയാക്കിയ ശേഷം മാലാ പാര്‍വതി യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറാകുകയായിരുന്നു. സൈക്കോളജിയില്‍ തിരുവനന്തപുരത്തെ ഗവണ്‍മെന്റ് കോളേജ് ഫോര്‍ വുമണില്‍ നിന്ന് ബിരുദം കരസ്ഥമാക്കുകയും ചെയ്‌തു.