സിനിമയിൽ നിന്നും ഉണ്ടാകുന്ന ദുരനുഭവത്തെ കുറിച്ച്പല താരങ്ങളും വെളിപ്പെടുത്താറുണ്ട്, ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്നു പ്രശസ്ത സിനിമ താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.ബോളിവുഡ് അഭിനേത്രിയായ മല്‍ഹാര്‍ റാത്തോഡാണ് ഇപ്പോള്‍ അത്തരത്തിലൊരു തുറന്നുപറച്ചിലുമായി എത്തിയിട്ടുള്ളത്. സിനിമയുടെ തുടക്ക കാലത്ത് തന്നോട് ഒരു നിർമ്മാതാവ് മോശമായി പെരുമാറി എന്നാണ് താരം വ്യക്തമാക്കുന്നത്, നിർമ്മാതാവ് തന്നോട് ധരിച്ചിരുന്ന ടോപ്പ് ഊരാന്‍ പറഞ്ഞിരുന്നു. 65കാരനായ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് താന്‍ ഭയപ്പെട്ട് പോയെന്നും അവിടെ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു താനെന്നും താരം പറയുന്നു.
തനിക്ക് ഉണ്ടായ ഈ ദുരനുഭവം വീട്ടുകാരോട് തുറന്ന് പറയുവാനും പേടിയായിരുന്നു, അവരോട് പറഞ്ഞാൽ തന്റെ അഭിനയത്തെ വീട്ടുകാർ നിർത്തുമോ എന്ന് തനിക്ക് ഭയമായിരുന്നു എന്ന് താരം വ്യക്തമാക്കുന്നു, സിനിമയുടെ പിന്നാലെ നടക്കുന്നത് നിറുത്താൻ പറ്റുമോ എന്ന് ഭയപ്പെട്ടിരുന്നു. മീ ടൂ ഇവിടെയുണ്ടായതിൽ എനിക്ക് സന്തോഷമാണ്. മുന്‍പ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും ആരും തുറന്നു പറഞ്ഞിരുന്നില്ലെന്നും മല്‍ഹാര്‍ പറയുന്നു. ബോളിവുഡിൽ മികച്ച അവസരം തേടുന്ന എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ് കാസ്റ്റിംഗ് കൗച്ച്. സിനിമ മേഖലയിൽ വലിയ ബന്ധങ്ങളൊന്നുമില്ലാത്തവർക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരുന്നത്.
എന്നാൽ താരങ്ങളുടെ മക്കൾക്ക് തങ്ങൾക്ക് നേരിടേണ്ടി വന്ന രീതിയിലുള്ള പ്രശ്ങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്ന് നടി വ്യക്തമാക്കുന്നു. അവർ വകർന്നു വരുന്നത് തന്നെ താരങ്ങളായിട്ടാണ്. അവരുടെ അരങ്ങേറ്റത്തിനായുള്ള ചിത്രവും തയ്യാറാക്കി വെച്ചിട്ടുണ്ടാവും. ഓഡിഷന്‍റെ വിഷമതകളൊന്നും അവര്‍ക്ക് അനുഭവിക്കേണ്ടി വരാറില്ല. മോഡിലിംഗില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരാണ് മല്‍ഹാര്‍ റാത്തോഡ്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.