മലയാള സിനിമയിലെ ക്യാപ്റ്റന്‍ ലൈന്‍ മാറി… ഇന്ന് എല്ലാം എല്ലാവര്‍ക്കും അറിയാം..!

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുഴു എന്ന സിനിമയിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഭീഷ്മപര്‍വ്വം, സിബിഐ 5 ദ ബ്രെയിന്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയായ…

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുഴു എന്ന സിനിമയിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഭീഷ്മപര്‍വ്വം, സിബിഐ 5 ദ ബ്രെയിന്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയായ പുഴു പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമയ്ക്ക് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് മമ്മൂക്ക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്… പണ്ട് ഡയറക്ടര്‍ ചോദിക്കുന്നത് ഡേറ്റ് തരുമോ എന്നായിരുന്നു, എന്നാല്‍ ഇത് അത് മാറി.. ഒരു കഥ കേള്‍ക്കാമോ അല്ലെങ്കില്‍ ഒരു ത്രെഡ് കേള്‍ക്കാമോ എന്നാണ് ചോദിക്കുന്നത്.

ഇത് മലയാള സിനിമയ്ക്കുണ്ടായ വലിയൊരു മികച്ച മാറ്റമാണെന്ന് മമ്മൂട്ടി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുഴു എന്ന സിനിമയുടെ തുടക്കം മുതല്‍ പോലും താനും കൂടെയുണ്ടായിരുന്നു. തിരക്കഥ വായിച്ചല്ല പലപ്പോഴും സിനിമ തിരഞ്ഞെടുക്കുന്നത്.. സിനിമയെ കുറിച്ചുള്ള ത്രെഡ് കേട്ടാണ് വര്‍ക്ക് ചെയ്യുന്നത്. അതില്‍ ചിലത് നടക്കും എന്നും ചിലത് പോകും എന്നും അദ്ദേഹം പറയുന്നു.. ഇന്നത്തെ സിനിമയില്‍ ഒരു കൂട്ടായ്മ ഉണ്ട്. മറ്റേത് ഒരു ക്യാപ്റ്റന്‍ രീതി ആയിരുന്നു,ഡറക്ടര്‍, പ്രൊഡ്യൂസര്‍ മാത്രം ക്യാപ്റ്റന്‍ എന്ന് രീതി ഇന്ന് മാറി എന്നും ഇന്ന് എല്ലാ കാര്യവും എല്ലാവര്‍ക്കും അറിയാം എന്നും മമ്മൂട്ടി പറയുന്നു.

ഇപ്പോള്‍ സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ പോലും ക്യാമറമാനൊപ്പം, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, എഡിറ്റര്‍, മ്യൂസിക് ഡയറക്ടര്‍, അങ്ങനെ ഒരു സംഘം തന്നെ ഉണ്ടാകും.. ചിലപ്പോള്‍ ആക്ടേഴ്‌സും കാണും.. അതിന്റെ റിസള്‍ട്ടും ഭയങ്കരമാണ്. പണ്ട് ഡയറക്ടറും പ്രൊഡ്യൂസറും ആണ് എല്ലാം തീരുമാനിക്കുന്നത്. എന്നാല്‍ ഇന്ന് ആ രീതികളൊക്കെ മാറി എന്നാണ് അദ്ദേഹം പറയുന്നത്.

അതോടൊപ്പം ഒടിടി പ്ലാറ്റ് ഫോമുകള്‍ മലയാള സിനിമയ്ക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കി കൊടുക്കുന്നത് എന്നും.. ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് മലയാളം സിനിമയാണെന്നും ഉള്ളടക്കത്തില്‍ നമ്മള്‍ മറ്റുള്ളവരെക്കാള്‍ കുറച്ച് മുന്‍പിലാണെന്നും അദ്ദേഹം അഭിമുഖത്തിലൂടെ കൂട്ടിച്ചേര്‍ത്തു.