ഭാര്യ എന്ന നിലയില്‍ കിട്ടേണ്ടതൊന്നും കിട്ടിയില്ല!!! ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷം…മനസ്സ് തുറന്ന് മംമ്ത

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ആരാധക മനസ്സില്‍ നായികയാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തിന് പുറമേ അന്യഭാഷകളിലും നടിയായും ഗായികയായും തിളങ്ങുകയാണ് താരം. എസ്എസ് രാജമൗലിയുടെ യമഡോംഗ എന്ന ചിത്രത്തിലുടെ മംമ്ത തെലുങ്കിലേയ്ക്ക് ചുവടുവച്ചിരുന്നു.…

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ആരാധക മനസ്സില്‍ നായികയാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തിന് പുറമേ അന്യഭാഷകളിലും നടിയായും ഗായികയായും തിളങ്ങുകയാണ് താരം. എസ്എസ് രാജമൗലിയുടെ യമഡോംഗ എന്ന ചിത്രത്തിലുടെ മംമ്ത തെലുങ്കിലേയ്ക്ക് ചുവടുവച്ചിരുന്നു. ഗോലിയിലൂടെ കന്നഡയിലും താരമായി. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം.

2011ല്‍ ആണ് മംമ്തയും പ്രജിത്തുമായുള്ള വിവാഹം. എന്നാല്‍ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. ഒരു വര്‍ഷമായപ്പോഴേക്കും താരം വിവാഹമോചനം നേടി. ഇപ്പോള്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മംമ്ത മോഹന്‍ദാസ്.

വിവാഹ ശേഷം ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷം നിറഞ്ഞ നാളുകള്‍.
അതിനുശേഷം ഒരുപാട് പ്രതിസന്ധികാലമായിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകള്‍ക്ക് ശേഷമാണ് വീട്ടിലും പറയുന്നത്.

പ്രജിത്തുമായി വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. തങ്ങളുടെ ഇരുവരുടെയും സമ്മതപ്രകാരം ആയിരുന്നു വിവാഹം. തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു എന്നല്ലാതെ ബാല്യകാല സുഹൃത്തുക്കള്‍ ആയിരുന്നില്ല.

പ്രജിത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ല. തങ്ങള്‍ ആണെങ്കില്‍ വിശ്വാസികള്‍ ആയിരുന്നു. ഇത് വലിയ പ്രശ്‌നമായിരുന്നു. തന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ തിരിച്ച് ആ ഒരു സമീപനം കിട്ടിയില്ല.

മാത്രമല്ല, അദ്ദേഹത്തിന് സോഷ്യല്‍ ഡ്രിങ്കിങ്ങില്‍ താത്പര്യം ഉണ്ടായിരുന്നു. ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പതുക്കെ അതുമായി അഡ്ജസ്റ്റഡ് ആയെന്ന് മംമ്ത പറയുന്നു.

പ്രജിത്തില്‍ നിന്ന് ഭാര്യ എന്ന നിലയില്‍ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും കിട്ടിയിരുന്നില്ല. അങ്ങനെ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കവെയാണ് വേര്‍പിരിയാന്‍ ഉള്ള തീരുമാനം എടുത്തതെന്നും താരം പറയുന്നു.