ഈ അലവലാതിയെയാണോ കല്യാണം കഴിക്കുന്നത്, മണിയന്‍പിള്ള രാജുവിനെ കുറിച്ച് ഭാര്യയുടെ അച്ഛന്‍

നായകനായും സഹനടനായും കൊമേഡിയനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് മണിയന്‍പിള്ള രാജു. ഇപ്പോഴിതാ വിവാഹം ആലോചിച്ച് ചെന്നപ്പോഴുണ്ടായ പ്രശ്‌നത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മണിയന്‍പിള്ള രാജു. മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍, സുഹൃത്തായ മണിയുമൊത്ത് ചിരിയോ…

നായകനായും സഹനടനായും കൊമേഡിയനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് മണിയന്‍പിള്ള രാജു. ഇപ്പോഴിതാ വിവാഹം ആലോചിച്ച് ചെന്നപ്പോഴുണ്ടായ പ്രശ്‌നത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മണിയന്‍പിള്ള രാജു.

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍,

സുഹൃത്തായ മണിയുമൊത്ത് ചിരിയോ ചിരി എന്ന ചിത്രം കാണാന്‍ പോകവേ ഒരു പെണ്‍കുട്ടിയെ കാണാന്‍ ഇടയായി. മണിയുടെ ഇളയമ്മയുടെ ഒറ്റ മോളായിരുന്നു ഇന്ദിര. തനിക്ക് കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും മണിയോട് ഞാന്‍ പറഞ്ഞു. ഒരേ ഒരു മകളെ സിനിമാക്കാരന് കൊടുക്കാന്‍ അവര്‍ക്ക് സമ്മതമില്ലായിരുന്നു. പക്ഷേ, അവസാനം മണിയുടെ ചേട്ടനും ബന്ധുക്കളും നിര്‍ബന്ധിച്ച് അവര്‍ അതിന് തയ്യാറായി.
അങ്ങനെ ഒരു ദിവസം അവളുടെ അമ്മയും അച്ഛനും കൊല്ലത്ത് ഗ്രാന്‍ഡ് തിയേറ്ററില്‍ ഒരു സിനിമകാണാന്‍ പോയി. ജോണ്‍ പോളിന്റെ സ്‌ക്രിപ്റ്റില്‍ സേതുമാധവന്‍ സര്‍ സംവിധാനം ചെയ്ത ‘അറിയാത്ത വീഥികള്‍’ എന്ന സിനിമ ആയിരുന്നു അത്. ചിത്രത്തില്‍ ഞാനും മോഹന്‍ലാലും മധു സാറും അഭിനയിക്കുന്നുണ്ട്. ആ പടത്തില്‍ ഞാന്‍ ഒരു കുട്ടിയെ റേപ്പ് ചെയ്യാന്‍ പോകുമ്പോള്‍ മോഹന്‍ലാല്‍ വരുകയും ആ കുട്ടിയുടെ വാ ഞാന്‍ പൊത്തിപിടിക്കുകയും ആ കുട്ടി മരിക്കുകയും ചെയുന്ന സീനുണ്ട്. ആ സിനിമയില്‍ എന്റെ അച്ഛനായി അഭിനയിക്കുന്ന മധു സര്‍ ജഡ്ജ് ആണ്. അവസാനം മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കി കൊല്ലുകയും ചെയുന്നു. അവര്‍ ആദ്യമായി കാണുന്ന എന്റെ ചിത്രം അതായിരുന്നു. ചിത്രം കഴിഞ്ഞുടനെ ഇന്ദിരയുടെ അച്ഛന്‍ പറഞ്ഞു ‘ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാന്‍ പോകുന്നത്’? മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നതെന്ന്’. അങ്ങനെ എല്ലാം കൈയിന്നു പോയി. ഒടുവില്‍ അവരുടെ ബന്ധുക്കള്‍ ഇടപെട്ടു സംസാരിച്ച് ഒരുവിധം കല്യാണം നടത്തി. ഇപ്പോള്‍ അവരെല്ലാം പറയും ഇന്ദിരക്ക് കിട്ടിയത് നല്ല ചെറുക്കനാണെന്ന്.