മലയാള സിനിമ കണ്ട എണ്ണമറ്റ ഗായകരിൽ ഒരാളാണ് മഞ്ജരി, വളരെ മികച്ചൊരു ഗായകിയാണ് താരം. സത്യൻ അന്തിക്കാട് ചിത്രം താമരക്കുരുവിക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി പ്രേക്ഷർക്ക് പരിചിതയായത്. ആദ്യഗാനത്തിൽ കൂടിത്തന്നെ പ്രേക്ഷരുടെ ഹൃദയം കീഴടക്കാൻ മഞ്ജരിക്ക് സാധിച്ചു. മഞ്ജരി പാടിയ ഗാനങ്ങൾ ഒട്ടുമിക്കതും ഹിറ്റായിരുന്നു, ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിലെ ഒട്ടുമിക്ക വലിയ ഗായകരുടെ കൂടെയും പാടുവാൻ മഞ്ജരിക്ക് സാധിച്ചു, സിനിമ പിന്നണി ഗായിക എന്നതിലുപരി മികച്ചൊരു ഗസൽ ഗായിക കൂടിയാണ് മഞ്ജരി.
സംഗീത നിശകളിലെയും സൂര്യഫെസ്റ്റിലെയും നിറസാന്നിധ്യമാണ് മഞ്ജരി, എന്നാല്‍ ഇപ്പോളിതാ മോഹന്‍ലാല്‍ വിളിച്ച് അഭിനന്ദിച്ച നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് എന്ന് വെളിപ്പെടുത്തിരിക്കുകയാണ് താരം.’ഇത്രയും വര്‍ഷത്തിനിടയ്ക്ക് ജീവിതത്തില്‍ ഒരുപാടു സര്‍പ്രൈസുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ രസകരമായ ഒരു സര്‍പ്രൈസ് ഞാന്‍ പറയാം.
‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനം ഹിറ്റായി ഓടുന്ന സമയത്താണ് ഞാന്‍ ‘ആറ്റിന്‍ കരയോരത്തെ’ എന്ന ‘രസതന്ത്രം’ സിനിമയിലെ ഗാനം പാടുന്നത്. മീര ജസിമിന്റെ ലിപ് സിംഗുമായി എന്റെ ശബ്ദം ചേരുന്നുവെന്നു ഒരുപാട് പേര്‍ പറഞ്ഞിരുന്നു. ‘ആറ്റിന്‍ കരയോരത്ത്’ പാടി ഒരുപാട് ദിവസം കഴിഞ്ഞാണ് എനിക്ക് ഒരു കോള്‍ വരുന്നത്. സത്യന്‍ അങ്കിളായിരുന്നു (സത്യന്‍ അന്തിക്കാട്). മഞ്ജരിയോട് ഒരാള്‍ക്ക് സംസാരിക്കണമെന്ന് പറയുന്നു. ഫോണിന്റെ അപ്പുറത്ത് മാറ്റൊരാളുടെ ശബ്ദം.
‘മഞ്ജരി ഞാന്‍ മോഹന്‍ലാല്‍ ആണ്’. അയ്യോ അത് കേട്ടതും ഞാന്‍ ഞെട്ടി. ആരെങ്കിലും പറ്റിക്കുകയോയാണോ എന്ന് പോലും ഞാന്‍ ചിന്തിച്ചു. ലാലേട്ടന്‍ എന്റെ പാട്ട് അടിപൊളി ആണെന്ന് പറഞ്ഞു. ലാലേട്ടനോട് ആദ്യമായി സംസാരിക്കുന്നത് അപ്പോഴാണ്’. ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഗായിക മഞ്ജരി പറയുന്നു.
അന്ന് ശെരിക്കും ഞാൻ ഞെട്ടിപ്പോയി, ഇതെന്താ ഇങ്ങനെയെന്ന് ഞാൻ ചിന്തിച്ചു !! മോഹൻലാലിനെ കുറിച്ച് മഞ്ജരി
മലയാള സിനിമ കണ്ട എണ്ണമറ്റ ഗായകരിൽ ഒരാളാണ് മഞ്ജരി, വളരെ മികച്ചൊരു ഗായകിയാണ് താരം. സത്യൻ അന്തിക്കാട് ചിത്രം താമരക്കുരുവിക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി പ്രേക്ഷർക്ക് പരിചിതയായത്. ആദ്യഗാനത്തിൽ കൂടിത്തന്നെ പ്രേക്ഷരുടെ…