മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയിരിക്കുകയാണ് മഞ്ജു, പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ഒരു മികച്ച നടിയായിട്ടാണ്. താരത്തിനെ തേടി നിരവധി അവസരങ്ങൾ ആണിപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ പല നഷ്ടങ്ങളും സംഭവിച്ച ഒരു നടി കൂടിയാണ് മഞ്ജു, അതിൽ ഏറ്റവും വലിയ നഷ്ടം തന്റെ അച്ഛൻ ആണെന്ന് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ മഞ്ജു പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്.
ഓരോ ദിവസം കഴിയും തോറും അച്ഛന്റെ ഓർമ്മകൾ തന്റെ ഉള്ളിൽ കൂടി വരികയാണ്. എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദനയൊന്നും കുറയാന്‍ പോകുന്നില്ലെന്നാണ് മഞ്ജു പറയുന്നത് . ഒരിക്കലും ആ വേദന കുറയുകയില്ല, അച്ഛന്റെ ആ കുറവ് ആർക്കും നികത്തുവാൻ പറ്റില്ല എന്ന് മഞ്ജു പറയുന്നു. അച്ഛന്റെ സ്മരണാര്‍ഥമാണ് മഞ്ജു കേരള ക്യാന്‍ എന്ന കാന്‍സര്‍ ആവൈര്‍നസ്സ് പ്രോഗ്രാമിന്റെ ഭാഗമായത്.
മഞ്ജുവിന്റെ അച്ഛൻ മറിച്ച് ഒരു വർഷാദിനുള്ളിൽ ആയിരുന്നു ലൂസിഫറിന്റെ ഷൂട്ടിന്ദ്, ചിത്രത്തിൽ അച്ഛൻ മരിച്ച് ചിത കത്തിക്കുന്ന രംഗം വളരെ വേദനപ്പിക്കുന്നതായിരുന്നു എന്ന് മഞ്ജു പറയുന്നു. അച്ഛന്റെ ചിത കത്തുന്ന സീനൊക്കെ വളരെ വികാരപരമായാണ് ഞാന്‍ അഭിനയിച്ചത്. എല്ലാവരുടെ ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്ന ആള്‍ അച്ഛന്‍ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്’. മഞ്ജു വാര്യര്‍ പറയുന്നു.