സിനിമ മേഖലയെ തന്നെ ശക്തമായി പിടിച്ച് കുലുക്കിയ ഒന്നാണ് മീ ടൂ എന്നത്. സിനിമ മേഖലയിൽ നടികൾ അനുഭവിച്ചിട്ടുള്ള മോശം സാഹചര്യങ്ങളെ കുറിച്ചും സന്ദർഭങ്ങളെ കുറിച്ച് സ്ത്രീകൾക്ക് തുറന്നു പറയാൻ കഴിയുന്ന പ്രക്രീയയാണ് മീ ടൂ എന്ന് പറയുന്നത്. പല നടിമാരും ഇത്തരത്തിൽ തുറന്ന് പറച്ചിൽ നടത്തിയത് കൊണ്ട് പല നിർമ്മാതാക്കളുടെയും സംവിധായകരുടെയും നടന്മാരുടെയും എല്ലാം പേര് മീ ടൂ ആരോപണങ്ങളിൽ പെട്ടിരുന്നു. ഇപ്പോൾ ഇത്തരത്തിൽ ഉള്ള മീ ടൂ രീതിയ്ക്ക് എതിരെ എത്തിയിരിക്കുകയാണ് നടി മീര വാസുദേവൻ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ആണ് മീര മീ ടൂ വിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്. മീരയുടെ വാക്കുകൾ ഇങ്ങനെ,
എപ്പോഴും ബോൾഡ് ആയി സംസാരിക്കാനും പെരുമാറാനുമാണ് ഞാൻ പഠിച്ചിട്ടുള്ളത്. വീട്ടുകാർ എന്നെ അങ്ങനെ വളർത്തി എന്ന് പറയുന്നതാകും ശരി. ഷൂട്ടിങ് സെറ്റിൽ വെച്ച് ആണെങ്കിലും ബോൾഡ് ആയിൽ തന്നെയാണ് ഞാൻ സംസാരിക്കാറുള്ളത്. ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ ഞാൻ അപ്പോൾ തന്നെ മുഖത്ത് നോക്കി പറയും. അത് കൊണ്ട് തന്നെ എനിക്ക് മോശം അനുഭവങ്ങൾ ഒന്നും ഒരു ലൊക്കേഷനിൽ നിന്നും ആരുടേയും ഭാഗത്ത് നിന്നും നേരിടേണ്ടി വന്നിട്ടില്ല. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചു എന്ന് എനിക്ക് തോന്നിയാൽ അതിനോട് ശക്തമായി പ്രതികരിക്കാനുള്ള ധൈര്യവും ഉണ്ട്. പ്രതികരിക്കാൻ തോന്നുന്നുവെങ്കിൽ അപ്പോൾ ആണ് പ്രതികരിക്കേണ്ടത്. അല്ലാതെ വഴങ്ങി കൊടുത്തതിനു ശേഷം അത് പറഞ്ഞു നടക്കുന്നതല്ല മര്യാദ എന്നും മീര പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത തന്മാത്ര ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു. മോഹനലായ്ന്റ സിനിമ ജീവിതത്തിൽ തന്നെ വളരെയധികം പ്രെശംസകൾ നേടിക്കൊടുത്ത ചിത്രമായിരുന്നു തന്മാത്ര. എന്നാൽ തന്മാത്രയുടെ അധികം നല്ല ചിത്രങ്ങളിൽ ഒന്നും മലയാളികൾക് മീരയെ കാണാൻ കഴിഞ്ഞിരുന്നില്ല. കാരണം അപ്പോൾ താൻ മുംബയിൽ താമസിക്കുകയായിരുന്നുവെന്നും കേരളത്തിലെ സിനിമയുടെ കാര്യങ്ങൾ നോക്കുവാൻ വേണ്ടി ഒരു മാനേജരെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹം തനിക്ക് വന്നുകൊണ്ടിരുന്ന അവസരങ്ങൾ എല്ലാം മറ്റ് പല നടിമാർക്കും കൊടുക്കുകയായിരുന്നുവെന്നും ഇതൊക്കെ താൻ അറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയെന്നും അപ്പോഴേക്കും എനിക്ക് എന്റെ കരിയർ തന്നെ നഷ്ടപ്പെട്ടിരുന്നു എന്നും മീര പറഞ്ഞിരുന്നു.