ആവേശത്തിൽ നിറഞ്ഞു മിനർവാ മോഹന്റെ റോഡ് ഷോ!

കഴിഞ്ഞ ദിവസത്തെ എൻ ഡി എ റോഡ് ഷോ കോട്ടയം നഗരത്തെ ജനങ്ങളെ മുഴുവൻ ഇളക്കി മറിച്ചുകൊണ്ടുള്ളതായിരുന്നു.  നഗരത്തിൽ ഇതുവരെ കാണാത്ത ജനസഞ്ചയവുമായാണ് മാന്നാനം മുതൽ കഞ്ഞിക്കുഴി വരെ റോഡ് ഷോ നടന്നത്. കേന്ദ്രമന്ത്രി…

Minarva Mohan News

കഴിഞ്ഞ ദിവസത്തെ എൻ ഡി എ റോഡ് ഷോ കോട്ടയം നഗരത്തെ ജനങ്ങളെ മുഴുവൻ ഇളക്കി മറിച്ചുകൊണ്ടുള്ളതായിരുന്നു.  നഗരത്തിൽ ഇതുവരെ കാണാത്ത ജനസഞ്ചയവുമായാണ് മാന്നാനം മുതൽ കഞ്ഞിക്കുഴി വരെ റോഡ് ഷോ നടന്നത്. കേന്ദ്രമന്ത്രി വി.മുരളീധരനും എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹനും ആണ് ഷോയിൽ അണിനിരന്നത്.  നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും പ്രവർത്തകരും അണിനിരന്ന പ്രകടനത്തിനൊപ്പം സാധാരണക്കാർ റോഡരികിൽ കാത്തു നിന്നത് ആവേശം ഇരട്ടിയാക്കി. കോട്ടയം – പുതുപ്പള്ളി നിയോജക മണ്ഡലങ്ങളുടെ അതിർത്തിയായ മന്ദിരത്തു നിന്നും കഞ്ഞിക്കുഴിയിലേയ്ക്കാണ് ആവേശം നിറച്ച തുറന്ന വാഹനത്തിലെ പ്രചാരണവും റോഡ് ഷോയും എത്തിയത്. ബുധനാഴ്ച രാവിലെ എത്തിയ മുരളീധരനെ ശക്തമായ മുദ്ര വാക്യത്തിന്റെ അകമ്പടിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ശേഷം മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ തന്നെ മുരളീധരൻ തുറന്ന് വാഹനത്തിലേക്ക് കയറുകയായിരുന്നു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളെ അണിനിരത്തിയുള്ള ഇരുചക്ര വാഹനറാലിയുംഉണ്ടായിരുന്നു.ഇതിനുപിന്നിലായാണ്മുരളീധരനുംമിനർവാമോഹനുംഅടക്കമുള്ളസ്ഥാനാർത്ഥികൾസഞ്ചരിച്ചവാഹനംവന്നത്.

മാങ്ങാനം മുതൽ കഞ്ഞിക്കുഴിവരെയുള്ള റോഡരികിൽ സാധാരണക്കാരായ നൂറുകണക്കിന് ആളുകളാണ് കേന്ദ്രമന്ത്രി വി.മുരളീധരനെയും, സ്ഥാനാർത്ഥി മിനർവ മോഹനെയും കാത്തിരുന്നത്. വഴിയരികിൽ കാത്തു നിന്ന വീട്ടമ്മമാരും കുട്ടികളും സാധാരണക്കാരും അടക്കമുള്ളവർ കൈവീശിക്കാട്ടുകയായിരുന്നു. റോഡരികിലെ സ്ഥാപനങ്ങളിലുണ്ടായിരുന്നവരെല്ലാം പുറത്തേയ്ക്ക് ഓടിയെത്തിയത് ആവേശം നിറച്ചു. ഓരോ പോയിന്റ് കഴിയുന്തോറും ഇരുചക്രവാഹനങ്ങളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചുകൊണ്ടിരുന്നു. കഞ്ഞിക്കുഴി എത്തിയപ്പോഴേയ്ക്കും വലിയ ആവേശത്തോടെയാണ് സാധാരണക്കാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. കഞ്ഞിക്കുഴിയിൽ നടന്ന യോഗത്തിൽ നൂറുകണക്കിന് ആളുകളാണ് സ്ഥാനാർത്ഥിയെ കാത്തു നിന്നത്. ഇവർക്കു മുന്നിൽ കൃത്യമായ രാഷ്ട്രീയം വിശദീകരിച്ച് വി.മുരളീധരൻ നിന്നതോടെ ആവേശകരമായ കയ്യടിയാണ് ലഭിച്ചത്. തുടർന്നു സ്ഥാനാർത്ഥിയുടെ പ്രസംഗത്തോടെ ആവേശകരമായ റോഡ്‌ഷോ സമാപിച്ചു.