Malayalam Article

‘ഈ വീട്ടില്‍ എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ല, ഞാന്‍ വെറും വേസ്റ്റ്’- ഷഹന

മേയ് 13നു പുലര്‍ച്ചെ വാടകവീട്ടിലെ ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു പരസ്യചിത്ര മോഡലും നടിയുമായ ഷഹന. ഇപ്പോഴിതാ ഹനയെ ഭര്‍ത്താവ് സജ്ജാദും ഭര്‍തൃവീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിരിക്കുകയാണ്. ഷഹനയുടെ ഡയറി സഹോദന്‍ പൊലീസിനു കൈമാറിയതോടെയാണ് തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്. വിവാഹത്തിനുശേഷം ഭര്‍ത്താവില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് ഷഹന ഡയറിയില്‍ കുറിച്ചിരിക്കുന്നത്.

സെന്‍ജുവിന്റെ (സജ്ജാദ്) ഉമ്മയ്ക്കു വേണ്ടത് ജോലിക്കാരിയെ ആണ്, മരുമകളെ അല്ല. അവര്‍ക്ക് എന്നെ കുറ്റം പറഞ്ഞു കൊന്നാലേ സമാധാനമാകൂ. വീട് മാറാമെന്ന് സെന്‍ജു പറഞ്ഞിട്ടുണ്ട്’ ഡയറിയുടെ തുടക്കത്തില്‍ ഷഹന എഴുതി. ‘എനിക്ക് ആരും ഇല്ല. ഒരു കാരണവും ഇല്ലാതെ എന്നെ കുറേ തല്ലി.

ഞാന്‍ അവനെ മാത്രം വിശ്വസിച്ച് വന്നതാണ് ഈ വീട്ടില്‍. എന്നിട്ട് സെന്‍ജു പോലും എന്നെ ഇത്തിരി പോലും മനസ്സിലാക്കിയില്ല. ഈ വീട്ടില്‍ എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ല. ഞാന്‍ വെറും വേസ്റ്റ്.

സെന്‍ജു പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. സെന്‍ജു ഞാന്‍ വിചാരിക്കും പോലെ ഒരാളല്ല. സെന്‍ജു എന്നെ കുറേ തല്ലി. സെന്‍ജുവും വീട്ടുകാരും കൂടി എന്റെ അടുത്ത് വഴക്കുണ്ടാക്കി. ഇങ്ങനെ പോയാല്‍ ഞാന്‍ ഉണ്ടാവില്ല. സെന്‍ജു എന്റെ കൂടെ ഉണ്ടാകും എന്നു കരുതി. ഇപ്പോള്‍ സെന്‍ജു പോലും കൂടെയില്ല. എനിക്ക് മെന്റലാകും. ഇതുവരെ ഉമ്മയോട് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഉമ്മ എന്നെ സ്‌നേഹിച്ച പോലെ ഇതുവരെ എന്നെ ആരും സ്‌നേഹിച്ചിട്ടില്ല’ ഷഹനയുടെ ഡയറിയിലെ വരികളാണ്.

ഷഹനയുടെ മരണത്തെ തുടര്‍ന്ന് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഭര്‍ത്താവ് സജ്ജാദ് ജില്ലാ ജയിലിലാണ്. ഡയറി കണ്ടെത്തിയത് അന്വേഷണത്തെ സഹായിക്കുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപി കെ.സുദര്‍ശന്‍ പറഞ്ഞു.

Gargi