ഞാന്‍ മരിച്ച് പോകുമെന്നാണ് എല്ലാവരും പറഞ്ഞത്..! അന്ന് എന്നെ സഹായിച്ചത് മമ്മൂക്ക!! – മോളി കണ്ണമാലി

കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടി മോളി കണ്ണമാലി പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് എത്തിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന് പുറത്തേക്ക് ഹോളിവുഡ് സിനിമാ രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട…

കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടി മോളി കണ്ണമാലി പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് എത്തിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന് പുറത്തേക്ക് ഹോളിവുഡ് സിനിമാ രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി. മോളി കണ്ണമാലിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. ഇപ്പോഴിതാ താരം മമ്മൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അസുഖം വന്ന് താന്‍ തളര്‍ന്ന് പോയ സമയത്ത് താങ്ങായി വന്ന വ്യക്തിയാണ് മമ്മൂട്ടി എന്നാണ് അനുഭവം പങ്കുവെച്ച് മോളി കണ്ണമ്മാലി പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് മോളി കണ്ണമ്മാലി മമ്മൂക്ക തന്നെ സഹായിച്ചതിനെ കുറിച്ച് പറഞ്ഞത്. ആദ്യത്തെ അറ്റാക്ക് വന്നപ്പോള്‍ സിനിമയില്‍ എല്ലാം അഭിനയിച്ച പണം വെച്ച് ഞാന്‍ രക്ഷപ്പെട്ട് വന്നു.. പക്ഷേ രണ്ടാമതൊരു അറ്റാക്ക് വന്നപ്പോള്‍ അത് എന്നെ തകര്‍ത്തു കളഞ്ഞു എന്നും അന്ന് മമ്മൂക്കയാണ് എന്നെ സഹായിച്ചത് എന്നും പറയുകയാണ് മോളി കണ്ണമ്മാലി. മമ്മൂക്കയെ കുറിച്ച് മോളി കണ്ണമ്മാലിയുടെ വാക്കുകള്‍…
മമ്മൂട്ടി സാര്‍ എന്നെ സഹായിച്ചിട്ടുണ്ട്.. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോള്‍ എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടു പോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്റോ ജോസഫിനെ പറഞ്ഞുവിട്ടിരുന്നു. അന്‍പതിനായിരം രൂപ തന്നു.. അതിന് മുന്‍പ് ഞാന്‍ മമ്മൂട്ടി സാറിനോട് സഹായമൊന്നും ചോദിച്ചിട്ടില്ല. കടത്തില്‍ മുങ്ങപ്പോയ സമയങ്ങളുണ്ട്.

അന്നും കൂടെയുണ്ടായുന്നവരുടെ സ്വര്‍ണമാലയും പണയം വെച്ചാണ് ഹോസ്പിറ്റലില്‍ നിന്ന് പേര് വെട്ടി വന്നത്.. ഇനി ഞാന്‍ അഭിനയിക്കുമോ എന്ന് പോലും അന്ന് എന്നെ കണ്ടാല്‍ നിങ്ങള്‍ ചോദിക്കുമായിരുന്നു.. ഒരുവശം തളര്‍ന്ന് സംസാരിക്കാന്‍ പോലും പറ്റാതെ കിടന്ന സമയമുണ്ട് ഇപ്പോഴും ഞാന്‍ ഓക്കെയായി വരുന്നതേയുള്ളൂ. അന്ന് മമ്മൂക്ക ഓപ്പറേഷനായി ആന്റോ ജോസഫിനെ പറഞ്ഞുവിട്ടിരുന്നു. ആശുപത്രിയില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും എന്റെ ഹെല്‍ത്ത് ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല. ചിലപ്പോള്‍ മരിച്ചുപോയേക്കാം എന്ന് പറഞ്ഞു.. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു.

മരുന്നു കൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്നും തീരുമാനിച്ചു. വേറെ ഒന്നും കൊണ്ടല്ല, ഓപ്പറേഷന്‍ കഴിഞ്ഞ് വന്നാല്‍ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ നോക്കാനും ആളില്ല. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാനാകെ തളര്‍ന്ന് പോയിരുന്നു. കായംകുളത്ത് സ്റ്റേജ് ഷോയ്ക്ക് കേറാന്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അന്ന് എല്ലാവരും പറഞ്ഞത് ഞാന്‍ മരിച്ച് പോകുമെന്നാണ്. അങ്ങനെ വല്ലാതെ കടത്തിലായി പോയി. മമ്മൂക്ക പറഞ്ഞിട്ട് ആന്റോ ജോസഫ് അപ്പോഴാണ് പൈസ കൊണ്ടു തന്നതെന്നും മോളി കണ്ണമ്മാലി പറയുന്നു.