തലപൊട്ടി ചോര ഒലിച്ചു… മുഖത്തു മുറിവേറ്റ എന്നെ അഭിനയിക്കാന്‍ ആര് വിളിക്കും എന്ന് ചോദിച്ചു മമ്മൂട്ടി പൊട്ടിക്കരഞ്ഞു..!!

മലയാളി സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മുകേഷ്. ഒരു കാലത്ത് നായക വേഷത്തില്‍ തിളങ്ങിയ താരം ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ല. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായ താരം, സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനല്‍ വഴി പണ്ട് കാലത്തെ തന്റെ സിനിമാ ഓര്‍മ്മകളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. അതില്‍ ഓരോ നടന്മാരെ കുറിച്ചും നടിമാരെ കുറിച്ചും മുകേഷ് പങ്കുവെയ്ക്കുന്ന ഓര്‍മ്മകള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീരിക്കാറ്.

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് നടന്‍ മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇപ്പോഴിത സോഷ്യല്‍മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് ബലൂണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയ്ക്ക് സംഭവിച്ച ഒരു അപകടത്തെ പറ്റിയാണ്. റോഡിന്റെ ദുരവസ്ഥയെ കുറിച്ച് പറയവെയാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. ഇക്കുറി സംഭവം ചര്‍ച്ചയായത് ബജറ്റിലാണ്.. മുകേഷിന്റെ വാക്കുകളിലേക്ക്.. ”താനും മമ്മൂട്ടിയും നായകരായി അഭിനയിച്ച ‘ബലൂണ്‍’ സിനിമയുടെ ഷൂട്ടിങ് ചെങ്കോട്ടയിലായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ തന്നെ ബൈക്കിലിരുത്തി ഈ റോഡിലൂടെ മമ്മൂട്ടി യാത്രചെയ്തു.

ടാറൊന്നുമില്ലാത്ത ചളി നിറഞ്ഞ റോഡായിരുന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍ ബൈക്ക് മറിഞ്ഞു. ചാടിയിറങ്ങിയ താന്‍ കണ്ടത് തലപൊട്ടി ചോരയൊലിക്കുന്ന മമ്മൂട്ടിയെയായിരുന്നു. സാധാരണ ശക്തനായ മമ്മൂട്ടി പക്ഷേ പൊട്ടിക്കരയുന്നതാണ് കണ്ടത്. മുഖത്ത് മുറിവേറ്റ തന്നെ ഇനി ആര് അഭിനയിക്കാന്‍ വിളിക്കുമെന്ന് ചോദിച്ചാണ് മമ്മൂട്ടി കരഞ്ഞത്”. മുകേഷ് പറഞ്ഞു. ഇപ്പോഴും മമ്മൂട്ടിയുടെ മാസ് ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ അന്ന് കരഞ്ഞ സംഭവം ഓര്‍മ വരുമെന്ന് മുകേഷ് ഇതിന് മുന്‍പ് ഒരിക്കല്‍ പറഞ്ഞിരുന്നു.

Aswathy