ഈ വീമ്പുപറച്ചിലുകാരന് എതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്: മീ ടൂ പരാമര്‍ശത്തില്‍ ധ്യാന് എതിരെ എന്‍ എസ് മാധവന്‍

മീ ടു പരാമര്‍ശത്തില്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന് എതിരെ പ്രതിഷേധം ശക്തമാകുന്നു. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം. പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും…

മീ ടു പരാമര്‍ശത്തില്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന് എതിരെ പ്രതിഷേധം ശക്തമാകുന്നു. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം.

പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്, എന്നായിരുന്നു ധ്യാനിന്റെ പ്രതികരണം.

ഈ അഭിപ്രായപ്രകടനത്തിന് എതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ധ്യാന് എതിരെ പരസ്യമായി പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവനും രംഗത്തെത്തി. കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

മുമ്പ് ധ്യാന് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഡോ. ഷിംന അസീസും രംഗത്തെത്തിയിരുന്നു. ശ്രീനിവാസന്റെ പുത്രന്‍ ആണെന്ന് കരുതി കേള്‍ക്കാന്‍ കുറച്ച് ആളുണ്ടാകും. എന്നുകരുതി ഇമ്മാതിരി വര്‍ത്തമാനം പറയരുത് എന്നായിരുന്നു ഡോ. ഷിംന പ്രതികരിച്ചത്.

മീ ടൂ മൂവ്‌മെന്റിനെക്കുറിച്ചുള്ള നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശനത്തിനെതിരെ ശക്തമായ വിമര്‍ശനമാണ്. മീ ടൂ എന്നത് ഇപ്പോള്‍ വന്ന ട്രെന്‍ഡ് ആണെന്നും പണ്ട് അത് ഉണ്ടായിരുന്നെങ്കില്‍ താനൊക്കെ അതില്‍പ്പെട്ടേനെ എന്നും ധ്യാന്‍ പറഞ്ഞതാണ് വലിയ വിവാദമായത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ 10- 12 വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 14,15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്’ എന്നായിരുന്നു വാക്കുകള്‍.

മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ തുറന്നുപറച്ചിലിനെ ധ്യാന്‍ പരിഹസിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന വിമര്‍ശനം. ഉടല്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നല്‍കിയ അഭിമുഖങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.