സിനിമയിൽ മികച്ച വേഷം ലഭിക്കാൻ വിട്ടുവീഴ്ച്ച ചെയ്യാൻ ആവശ്യപ്പെട്ടു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

2003 ൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലൂടെ സിനിമയിലെത്തിയ താരമാണ് നയൻതാര.മലയാള സിനിമയിൽ നിന്ന് ആരംഭിച്ച് ബോളിവുഡ് വരെ എത്തിയ നില്ക്കുന്ന താരറാണിയാണ് ഇന്ന് നയൻതാര.താരം ഇേേപ്പാൾ തന്‌റെ ആദ്യ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ…

2003 ൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലൂടെ സിനിമയിലെത്തിയ താരമാണ് നയൻതാര.മലയാള സിനിമയിൽ നിന്ന് ആരംഭിച്ച് ബോളിവുഡ് വരെ എത്തിയ നില്ക്കുന്ന താരറാണിയാണ് ഇന്ന് നയൻതാര.താരം ഇേേപ്പാൾ തന്‌റെ ആദ്യ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ്. ബോളിവുഡ് സൂപ്പർ നായകൻ ഷാരൂഖ് ഖാനൊപ്പമാണ് നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം.

കഴിഞ്ഞ ഇരുപത് വർഷമായി സിനിമയിലുള്ള നയൻതാര തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്ന പദവിയിലേക്ക് എത്തിയത് അത്ര എളുപത്തിൽ ആയിരുന്നില്ല. അവഗണനകളും പുറത്താക്കലുകളും അതിജീവിച്ചാണ് അവർ ഇന്ന് കാണുന്ന താരമൂല്യം നേടിയെടുത്തത് എന്നതിൽ സംശയമില്ല. താര പദവിയുടെ കൊടുമുടിൽ നിൽക്കുന്ന നയൻതാര താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറയുകയാണ്.

പ്രശസ്തമായ ഒരു സിനിമയിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് നയൻതാര വെളിപ്പെടുത്തിയത്. എന്നാൽ ആവശ്യം അംഗീകരിക്കാതെ ആ സിനിമ വേണ്ടെന്ന് വെക്കാനുള്ള ആർജവം താൻ കാണിച്ചുവെന്ന് താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തെന്നിന്ത്യൻ താരറാണി തുറന്നു പറഞ്ഞത്.