പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഇന്റർവ്യൂകളിൽ വന്നിരുന്നു ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല

ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ നിഖിലയുടെ സലോമി എന്ന വേഷം വളരെ ശ്രദ്ധ നേടിയിരുന്നു.…

ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ നിഖിലയുടെ സലോമി എന്ന വേഷം വളരെ ശ്രദ്ധ നേടിയിരുന്നു. വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും പെട്ടെന്ന് തന്നെ ജന ശ്രദ്ധ നേടിയ താരമാണ് നിഖില. ഭാഗ്യ ദേവത എന്ന ജയറാം ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയെങ്കിലും 24x 7 എന്ന ദിലീപ് ചിത്രത്തിൽ കൂടിയാണ് നിഖില നായികയായി അരങ്ങേറ്റം നടത്തിയത്. ശേഷം അരവിന്ദന്റെ അതിഥികൾ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലെ നിഖിലയുടെ അഭിനയം വളരെ ശ്രദ്ധ നേടി. എന്നാൽ ചില കാര്യങ്ങളിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത് നിഖിലയ്ക്ക് നിരവധി വിമര്ശകരെയാണ് നേടിക്കൊടുത്തത്.

അത്തരത്തിൽ കഴിഞ്ഞ ദിവസം നിഖില പറഞ്ഞ ഒരു അഭിപ്രായം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. മലബാർ ഭാഗത്ത് ഇന്നും വിവാഹ ചടങ്ങുകൾക്കും മറ്റും സ്ത്രീകൾക്ക് അടുക്കള ഭാഗത്ത് ആണ് ഭക്ഷണം നൽകുന്നത് എന്ന്. നിഖിലയുടെ ഈ വാക്കുകൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും വല്യ രീതിയിൽ ഉള്ള സൈബർ അ, റ്റാക്ക് തന്നെ സോഷ്യൽ മീഡിയയിൽ നിഖിലയ്ക്ക് എതിരെ വരുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പഴിതാ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നിഖില. ഒരിക്കലും വൈറൽ ആകാൻ വേണ്ടിയല്ല ഞാൻ ഇതൊക്കെ പറഞ്ഞത്. എന്റെ സ്വഭാവം അങ്ങനെ ആണ്. എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ പറയും അത് എവിടെ ആണെങ്കിലും.

എന്നാൽ ഞാൻ പറഞ്ഞത് അത്ര വലിയ ഡിസ്കഷൻ ടോപ്പിക്ക് ആണെന്ന് ഒന്നും എനിക്ക് തോന്നുന്നില്ല. അത് ഇത്ര ഊതി പെരുപ്പിച്ച് ചർച്ചയാക്കേണ്ട കാര്യവുമില്ല.ഞാൻ അത് പറഞ്ഞതോടെ അത് അവിടെ തീർന്നു. ഞാൻ പറഞ്ഞതിനെ കുറിച്ച് ചർച്ച ചെയ്യുകയോ അതിന്റെ പേരിൽ നാല് ഇന്റർവ്യൂ കൊടുക്കുകയോ ചെയ്യാൻ എനിക്ക് താൽപ്പര്യമില്ല. അതൊക്കെ ഇത്ര വലിയ കാര്യമാക്കി പൊക്കി കാണിക്കാൻ തനിക്ക് താൽപ്പര്യമില്ല എന്നും നിഖില പറഞ്ഞു. മാത്രവുമല്ല തനിക് പറയാനുള്ള കാര്യങ്ങൾ എവിടെ ആണെങ്കിലും ഒരു മടിയും കൂടാതെ പറയുന്ന ആൾ കൂടിയാണ് ഞാൻ എന്നും അന്ന് ബീഫിന്റെ കാര്യവും ഞാൻ അങ്ങനെ പറഞ്ഞത് ആണെന്നും എന്നാൽ അത് ഇത്ര ചർച്ച ആകുമെന്ന് കരുതിയില്ല എന്നും നിഖില കൂട്ടിച്ചേർത്തു.