മരണത്തില്‍ നിന്ന് എന്നെ തിരികെ കൊണ്ടു വന്നത് സീമചേച്ചിയാണ്, നിഷ സാരംഗ്

സീരിയലുകളിലെ വില്ലത്തി റോളുകളില്‍ നിറഞ്ഞ് നിന്ന താരമാണ് സീമ ജി നായര്‍. പക്ഷെ, ജീവിതത്തില്‍ സീമ എല്ലാവരുടേയും സ്‌നേഹസീമയാണ്. കാന്‍സര്‍ ബാധിച്ച് ജീവിതം പാതിവഴിയിലാണ് ശരണ്യയ്ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നത് സീമയാണ്.…

സീരിയലുകളിലെ വില്ലത്തി റോളുകളില്‍ നിറഞ്ഞ് നിന്ന താരമാണ് സീമ ജി നായര്‍. പക്ഷെ, ജീവിതത്തില്‍ സീമ എല്ലാവരുടേയും സ്‌നേഹസീമയാണ്. കാന്‍സര്‍ ബാധിച്ച് ജീവിതം പാതിവഴിയിലാണ് ശരണ്യയ്ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നത് സീമയാണ്.
സീമാ ജി നായര്‍ക്ക് പ്രഥമ മദര്‍ തെരേസ പുരസ്‌കാരം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാ ഈ പുരസ്‌കാരം സീമാ ജി നായര്‍ക്ക് സമ്മാനിക്കുന്നത്. താരത്തിന് ഏറെ പ്രിയപ്പെട്ടവള്‍ ആയിരുന്ന നടി ശരണ്യയുടെ വിയോഗത്തിന്റെ നാല്‍പ്പത്തിയൊന്ന് ദിനം തികയുന്ന ദിവസമാണ് സീമ ഈ അവാര്‍ഡ് ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ സീമയെ കുറിച്ച് തുറന്ന് പറയുകയാണ് ഉപ്പും മുളകും പരമ്പരയിലെ നീലുവായി വേഷമിട്ട നിഷ സാരംഗ്.

 

നിഷാ സാരംഗിന്റെ വാക്കുകള്‍ ഇങ്ങനെ:

സ്വന്തം പ്രവര്‍ത്തി കൊണ്ട് സീമ ചേച്ചിക്ക് കിട്ടിയ അവാര്‍ഡാണ് മദര്‍ തെരേസ പുരസ്‌കാരം. താന്‍ ഇപ്പോള്‍ ഇരുന്ന് സംസാരിക്കുന്ന വീട്ടില്‍ ജീവനോടെ ഉണ്ടാവാന്‍ തന്നെ കാരണം സീമ ചേച്ചിയാണ്. ഈ വീട് വെക്കാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി 2009 ഡിസംബര്‍ 31ന് ഒരുമാസത്തെ തുടര്‍ച്ചയായ ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു.
ആ സമയത്ത് എനിക്കാണെങ്കില്‍ നല്ല പനിയുമുണ്ടായിരുന്നു. ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ എനിക്ക് പനി തുടങ്ങിയിരുന്നു. പറയുമ്പോഴുള്ള ചെറിയ പനിയല്ല, നല്ല രീതിയിലുള്ള പ നി തന്നെ ആയിരുന്നു. അന്ന് ഞാന്‍ വീട് വെക്കാനായി ഒരേസമയം ഒമ്പത് സീരിയലുകള്‍ കമ്മിറ്റ് ചെയ്തിരുന്നു. അതുകൊണ്ട് വീട്ടിലേക്ക് വരിക വലിയ ബുദ്ധിമുട്ടേറിയതായിരുന്നു. ഇന്ന് നിങ്ങളെന്നെ നീലുവായിട്ടൊക്കെ കാണുന്നു. പക്ഷേ അന്ന് അങ്ങനെ മെയിന്‍ റോളൊന്നുമായിരുന്നില്ല. ചെറിയ റോളുകളൊക്കെയായിരുന്നു. അധികവും ക്യാരക്ടര്‍ റോളുകളായിരുന്നു. ചിലപ്പോള്‍ ഒരു ദിവസം തന്നെ ഒന്നിലധികം സെറ്റുകളില്‍ ഷൂട്ടുണ്ടാവും. അപ്പോള്‍ മൂന്ന് ലൊക്കേഷനിലെ കാശൊക്കെ കിട്ടും എന്നതാണ് ഏറ്റവും വലിയ കാര്യം. ആ പണത്തിന് അത്യാവശ്യ വുമുണ്ടായിരുന്നു. കാരണം ആ പണം കിട്ടിയിട്ട് വേണമായിരുന്നു എനിക്ക് വീട് വെക്കാന്‍. എത്ര വലിയ ഉയരത്തിലെത്തിയാലും എത്ര പണം സമ്പാദിച്ചാലും അവിടേക്ക് എത്താന്‍ സഹായിച്ച പലരും നമ്മുടെ ജീവിത ത്തിലുണ്ടാവും.

അവരോട് നന്ദി പറയേണ്ട അവസരം നമുക്ക് എപ്പോഴെങ്കിലും ദൈവം ഉണ്ടാക്കി തരും. അങ്ങനൊരു സാഹചര്യം ദൈവം എനിക്കും തന്നിരുന്നു. പക്ഷേ അത് തുറന്ന് പറയാനുള്ള സന്ദര്‍ഭം ഇപ്പോഴാണ് കിട്ടിയത്. ഒരുമാസത്തെ ഷൂട്ട് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് ഞാന്‍ എറണാകുളത്തേക്കാണ് വന്നിരുന്നത്. ആ സമയം തന്നെ പനി കലശലായിരുന്നു. സാധാരണ പനിയാണെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ ലൊക്കേഷനില്‍ വെച്ച് ഇടയ്ക്കിടെ പനി കൂടും. അങ്ങനെ ഒരുമാസത്തോളമാണ് ആ പനി തുടര്‍ന്നത്.
ഒടുവില്‍ സീരിയലില്‍ ഉള്ളവര്‍ എന്നെ ആശുപത്രിയിലൊക്കെ കൊണ്ടുപോയി. ഡോക്ടര്‍ എന്നോട് അഡ്മിറ്റാവണം എന്നൊക്കെയായിരുന്നു പറഞ്ഞത്. എന്നാല്‍ കുഴപ്പമില്ല എന്ന തരത്തിലായിരുന്നു പ്രതികരിച്ചത്. വല്യ പനിയൊ ന്നുമില്ല, ഇഞ്ചക്ഷനെടുത്താ മതിയെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. അതിന്റെ പ്രധാന കാരണം വീട് പണിയായിരുന്നു. ഞാന്‍ ഇങ്ങനെ ആശുപത്രിയില്‍ കിടന്ന് പോയാല്‍ വീട് പണി താളം തെറ്റുമെന്ന് ആശങ്കയായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ട് ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. അധികം ക്ഷീണമൊന്നും കാണിക്കാതെ വരെ നില്‍ക്കാനായിരുന്നു എന്റെ ശ്രമം. ചൂട് മാത്രമേ ഉള്ളൂ, ക്ഷീണമില്ല എന്നൊക്കെയായിരുന്നു ഞാന്‍ പറഞ്ഞത്. ഡോക്ടര്‍മാരാണെങ്കില്‍ എന്നെ ഇഞ്ചക്ഷന്‍ മാത്രമെടുത്ത് പറഞ്ഞയക്കുകയും ചെയ്തു. എനിക്കൊരു കുഴപ്പവും ഇല്ല എന്ന ധാരണയിലായിരുന്നു ഞാന്‍. ഈ സമയം ശ്രീകുമാരന്‍ തമ്പി സാറിന്റെ ലൊക്കേഷനില്‍ നിന്ന് പനി കൂടിയിട്ട് ഔട്ട്‌ഡോര്‍ ഷോട്ട് എടുക്കുമ്പോ നല്ല വെയിലുണ്ടായിരുന്നു. വെയില് കൊണ്ട് ഞാന്‍ തലച്ചുറ്റി വീണുപോയി.
അവരെന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. തമ്പി സര്‍ എന്നോട് റെസ്റ്റെടുക്കാനായിരുന്നു പറഞ്ഞത്. അത് വേണ്ട എന്ന് ഒരിക്കല്‍ കൂടി ഞാന്‍ പറഞ്ഞു. ഇത് നിസാരമായ പനിയാണെന്ന് ഞാന്‍ സാറിനോട് പറയുകയും ചെയ്തു. ഈ ഒരുമാസവും ഞാന്‍ ഇഞ്ചക്ഷനും ടാബ്ലെറ്റും കൊണ്ടാണ് നടന്നത്. പനിയുണ്ടെന്ന് കരുതി റെസ്റ്റെടുക്കാനൊന്നും തയ്യാറായിരുന്നില്ല. പിന്നെ മൂന്ന് ദിവസത്തെ ബ്രേക്ക് കിട്ടി.
എറണാകുളത്ത് അല്‍ഫോണ്‍സാമ്മയുടെ ഷൂട്ടായിരുന്നു പിന്നെ ഉണ്ടായിരുന്നത്. അപ്പോഴും നല്ല പനിയുണ്ട്. അതൊന്നും വകവെക്കാതെ ഞാന്‍ യാത്ര ചെയ്തു. എസി കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. ആ എസി കോച്ചിലെ യാത്രയില്‍ എനിക്ക് പനി കൂടി. ഇടയ്ക്കിടെ ടാബ്ലെറ്റ് കഴിച്ചെങ്കിലും ഗുണമില്ല. അങ്ങനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ എത്തിയത് ഓര്‍മയുണ്ട്.
എന്നാല്‍ ഇറങ്ങിയതൊന്നും ഒട്ടും ഓര്‍മയില്ലായിരുന്നു. അപ്പോഴേക്കും എന്റെ ബോധ മൊക്കെ പോയിരുന്നു. പനി കൂടിയതോടെ താങ്ങാവുന്നതിലും അപ്പുറമായി കാര്യങ്ങള്‍. എന്റെ സുഹൃത്ത് ഇതിനിടെ വിളിച്ചിരുന്നു. അവരോടാണ് ഞാന്‍ പിന്നെ സഹായം ചോദിച്ചത്. ഒരുപാട് ലഗേജുകള്‍ കൈവശമുണ്ടായിരുന്നു. അത് കൊണ്ടുപോകാന്‍ ഒരു വാഹനം ഏര്‍പ്പാടാക്കി തരുമോ എന്നായിരുന്നു ചോദിച്ചത്. അവരാണ് പിന്നെ എന്നെ ആശുപത്രിയിലൊക്കെ കൊണ്ടുപോയത്. 105 ഡിഗ്രിക്ക് മുകളിലായിരുന്നു പനി.
ടെസ്റ്റും നടത്തി എന്റെ ബോധമൊക്കെ പോയത് കൊണ്ട് പനി എത്ര കാലമായി ഉണ്ടെന്ന് കണ്ടെത്താനായില്ല. പിന്നീട് ബോധം വന്നപ്പോഴാണ് ഒരുമാസമായി പനിയുണ്ടെന്ന് ഞാന്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ഈ ഒരുമാസവും എനിക്ക് മഞ്ഞപ്പിത്തവും ഡെങ്കിപനിയുമായിരുന്നുവെന്ന് പിന്നീട് ടെസ്റ്റില്‍ മനസ്സിലായി. അര മണിക്കൂറും കൂടി കഴിഞ്ഞിരുന്നെങ്കില്‍ എന്റെ ജീ വ ന്‍ പോലും ഉണ്ടാവുമായിരുന്നില്ല. ഈ വിവരം അന്ന് സീമ ചേച്ചി അറിഞ്ഞിരുന്നു. എങ്ങനെ അറിഞ്ഞുവെന്ന് അറിയില്ല.
സീമ ചേച്ചി ശരിക്കും അങ്ങനെയാണ്. ആര് എവിടെ തളരുന്നുവോ അവിടെ ചേച്ചിയുണ്ടാവും. അത് ആര് പറഞ്ഞാലും അവിടെ ചേച്ചി എത്തിയിരിക്കും. അന്ന് എന്റെ കുട്ടികള്‍ ചെറുതാണ്. എന്റെ ബ്ലഡ് കൗണ്ട് വളരെ കുറഞ്ഞുപോയിരുന്നു. 24 മണിക്കൂറും ഡ്രിപ്പ് കയറ്റുന്നുണ്ടായിരുന്നു. 15 ഇഞ്ചക്ഷനൊക്കെയാണ് നിത്യേന നല്‍കിയിരുന്നത്. അമ്മയാണ് കൂടെ ഉണ്ടായിരുന്നത്. അന്ന് സീമ ചേച്ചിയാണ് ആശുപത്രിയില്‍ നിന്ന് സഹായിച്ചത്. വീട്ടില്‍ നിന്ന് പഴങ്ങളും കൊണ്ട് സീമ ചേച്ചി വരും. ജ്യൂസും കൈയ്യിലുണ്ടാവും. എന്നെ കൊണ്ട് അതെല്ലാം സീമ ചേച്ചി കഴിപ്പിക്കും.
എന്നെ ഹാപ്പിയായിട്ട് ഇരുത്താന്‍ വേണ്ടി ഒരുപാട് കാര്യങ്ങള്‍ അവര്‍ സംസാരിക്കും ഈയിരുന്നു. ചേച്ചിയോട് മടങ്ങിക്കോളാന്‍ ഞാന്‍ പറഞ്ഞെങ്കിലും അമ്മ വരാതെ പോകില്ലെന്നായിരുന്നു ചേച്ചി പറഞ്ഞിരുന്നത്. അമ്മ പോകുമ്പോള്‍ മുതല്‍ സീമ ചേച്ചി ആശുപത്രിയിലുണ്ടാവും. 15 ദിവസമാണ് ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. അത്രയും ദിവസം എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും സീമ ചെയ്തു. മാനസികമായി വരെ എന്നെ സഹായിച്ചത് അവരാണ്. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കുന്നത് സീമ ചേച്ചിയാണ്.
മരി ച്ചി ട്ട് തിരിച്ചുവന്ന ആള്‍ക്കാരുണ്ടാവും. ആ മരണത്തില്‍ നിന്ന് എന്നെ തിരിച്ചുകൊണ്ടുവന്നത് സീമ ചേച്ചിയാണ്. അവരോടുള്ള നന്ദി എത്ര മാത്രം പറഞ്ഞാലും മതിയാവില്ലെന്ന് നിഷ സാരംഗ് പറഞ്ഞു.