മലര്‍വാടി ആര്‍ട്‌സ് ക്ലബ് സിനിമയിലേക്ക് താരങ്ങളെ കണ്ടെത്തുന്നതിനായി വിനീത് ശ്രീനിവാസന്‍ ഓഡീഷന്‍ സംഘടിപ്പിച്ചിരുന്നു.അവിടേക്ക് തന്റെ ആത്മാർത്ഥ സുഹൃത്തുക്കള്‍ക്കൊപ്പം ഒടിഞ്ഞ കാലുമായി അപ്പോൾ അവിടെ വിനീതിനെ കാണാനെത്തിയ ആ താടിക്കാരനെ സിനിമയിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഈ ചിത്രം നിർമ്മിച്ചത് ദിലീപായിരുന്നു.അതെ പോലെ അവിടെ നിന്നുമായിരുന്നു വിനീതിന്റെയും നിവിന്റെയും തുടക്കം. തലശ്ശേരിയിലെ ചെറുപ്പക്കാരായി അരങ്ങേറിയ അഞ്ച് പുതുമുഖ താരങ്ങള്‍ മലയാള സിനിമയില്‍ തുടക്കം കുറിക്കുകയായിരുന്നു. അതിന് ശേഷം പിന്നീട് വളരെ വ്യത്യസ്ത കഥാപാത്രങ്ങളിൽ നിരവധി ചിത്രങ്ങളില്‍ അവരില്‍ പലരെയും നമ്മള്‍ കാണുവാൻ ഇടയായി. അക്കൂട്ടത്തില്‍ നിവിന്‍ പോളിയും അജു വര്‍ഗീസുമാണ് ഇന്നും സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരങ്ങൾ.
മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ പ്രകാശനെന്ന താടിക്കരാനായാണ് നിവിന്‍ വേഷമിട്ടത്. കാലൊടിഞ്ഞ് കിടപ്പിലായതു കാരണം ഷേവ് പോലും ചെയ്യാതെ സുഹൃത്തുക്കളുടെ സഹായത്തോടെ വിനീതിനെ കാണാനെത്തിയ സിനിമാ മോഹിയായ ചെറുപ്പക്കാരനെ വിനീതും അതെ പോലെ മലയാള സിനിമയും പൂർണ മനസ്സോടെ ഏറ്റെടുക്കുകയായിരുന്നു.അതെ പോലെ തന്നെ അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുന്നതിനിടയില്‍ തന്നെ സിനിമാ മോഹം നിവിന്റെ തലയിലുണ്ടായിരുന്നു. പഠനം കഴിഞ്ഞ് ബാംഗ്ലൂർ ഇന്‍ഫോസിസില്‍ ജോലി കിട്ടിയപ്പോഴും സിനിമാമോഹം കൈവിട്ടിരുന്നില്ല.ഫിസാറ്റില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നിവിനും റിന്നയും പ്രണയത്തിലായത്. നിവിന്‍ പോളിയുടെ സിനിമാമോഹത്തിനും പ്രണയിനിയുടെ മുഴുവന്‍ പിന്തുണയുണ്ടായിരുന്നു. ഇന്‍ഫോസിസിലെ ജോലി രാജി വെച്ച സമയത്ത് റിന്നയാണ് തന്നെ സഹായിച്ചതെന്ന് നിവിന്‍ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.മനസ്സു നിറയെ സിനിമാമോഹവുമായി നടന്ന നിവിന്റെ തീരുമാനം വളരെ ശരിയായിരുന്നുവെന്ന് പിന്നീട് കാലം തന്നെ തെളിയിച്ചു. ഒന്നിനൊന്ന് മികച്ച വേഷങ്ങളുമായി തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ അറിയപ്പെടുന്ന താരമായി നിവിന്‍ മാറുകയായിരുന്നു.
നവാഗതരായിയെത്തിയ യുവതാരങ്ങൾ ഏറ്റവും മികച്ച അഭിനയം കാഴ്ച വെച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബിനു ശേഷം സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത തട്ടിന്‍ മറയത്ത്, നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, മിലി, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം, സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, വിക്രമാദിത്യന്‍, റിച്ചി എന്നീ ചിത്രങ്ങളിലാണ് താരം ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത്.അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഈ ചിത്രങ്ങളെല്ലാം സാമ്പത്തികമായി വന്‍വിജയമായിരുന്നു. ഇപ്പോളിതാ മുടി നീട്ടി വളർത്തിയ താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.നിവിൻ തെന്നിന്ത്യന്‍ അവാര്‍ഡ് നിശയായ സൈമയില്‍ (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്) എത്തിയതായിരുന്നു.അതെ പോലെ തന്നെ 2019ലെ മികച്ച നടനുള്ള ക്രിട്ടിക്‌സ്) അവാര്‍ഡ് താരത്തിനായിരുന്നു. ഗീതു മോഹന്‍ദാസിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ മൂത്തോന്‍ എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിനാണ് പുരസ്കാരം.