“എന്നേയും പപ്പയേയും അജിത്ത് സാര്‍ ഞെട്ടിച്ചു”..!! -പേര്‍ളി മാണി… അദ്ദേഹത്തിന്റെ സ്വഭാവം പ്രതീക്ഷകള്‍ക്കപ്പുറമാണ്

അവതാരികയായി ടെലിവിഷന്‍ രംഗത്ത് എത്തിയ താരമാണ് പേര്‍ളി മാണി. ഒരുപാട് ആരാധകരാണ് പേര്‍ളിക്ക് ഉള്ളത്. അവതാരികയായി പ്രേക്ഷകരുടെ മനം കവര്‍ന്ന പേര്‍ളി ഗായികയായും പിന്നീട് അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. മലയാളത്തിന് പുറമെ ബോളിവുഡിലും…

അവതാരികയായി ടെലിവിഷന്‍ രംഗത്ത് എത്തിയ താരമാണ് പേര്‍ളി മാണി. ഒരുപാട് ആരാധകരാണ് പേര്‍ളിക്ക് ഉള്ളത്. അവതാരികയായി പ്രേക്ഷകരുടെ മനം കവര്‍ന്ന പേര്‍ളി ഗായികയായും പിന്നീട് അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. മലയാളത്തിന് പുറമെ ബോളിവുഡിലും തമിഴിലും എല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ അജിത്ത് ചിത്രമായ വാലിമൈയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെ താരം സൂപ്പര്‍സ്റ്റാര്‍ അജിത്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

അജിത്ത് എന്ന വ്യക്തി തന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു എന്നാണ് പേര്‍ളി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അദ്ദേഹവുമായുള്ള തന്റെ ഒരു അനുഭവവും താരം അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്. അജിത്തിനെ കുറിച്ച് പേര്‍ളിയുടെ വാക്കുകളിലേക്ക്… വലിമൈയില്‍ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. അജിത്ത് സാര്‍ എന്ന മനുഷ്യന്റെ വലിയൊരു ആരാധികയാണ് താന്‍.

പ്രശസ്തിയുടെ എത്ര കൊടുമുടിയില്‍ നിന്നാലും ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അജിത്ത് സാര്‍. അഭിനയിക്കുമ്പോള്‍ തെറ്റിയാലും അദ്ദേഹം നമ്മളെ സമാധാനിപ്പിച്ച് കൂളാക്കാനേ നോക്കുകയുള്ളൂ. സ്ത്രീകളോട് വളരെ അധികം ബഹുമാനം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ആദ്യ ദിവസം അദ്ദേഹം വരുമ്പോള്‍ എന്ത് സംസാരിക്കും എന്ന് പോലും അറിയില്ലായിരുന്നു. എന്നാല്‍ അദ്ദേഹം സെറ്റിലെത്തിയ ഉടന്‍ എല്ലാവരുടേയും അടുത്ത് വന്ന് സംസാരിച്ച് പരിചയപ്പെട്ടു.

Pearle Maaney post

ഷൂട്ടിംഗ് തീര്‍ന്ന് പോകാനായപ്പോള്‍ തന്റെ പപ്പ വന്നിരുന്നു. പപ്പയെ അജിത്ത് സാറിന് ഒന്ന് പരിചയപ്പെടുത്തണമെന്ന് താന്‍ കരുതിയിരുന്നു. രണ്ടു മിനിറ്റ് സംസാരമാണ് താന്‍ പ്രതീക്ഷിച്ചത്.എന്നാല്‍ അദ്ദേഹം പപ്പയെ കൂട്ടി കാരവാനില്‍ പോയി. തങ്ങള്‍ അവിടെ ഇരുന്ന് കുറേ കാര്യങ്ങള്‍ സംസാരിക്കുകയും കോഫി കുടിക്കുകയും എല്ലാം ചെയ്തു. അദ്ദേഹം മറ്റുള്ള മനുഷ്യര്‍ക്ക് നല്‍കുന്ന പ്രാധാന്യം താന്‍ അന്ന് മനസിലാക്കി എന്നാണ് അഭിമുഖത്തില്‍ പേളി പറയുന്നത്.