തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു എന്നാണ് എലിസബത്ത് ആരോപിക്കുന്നത്. കൂടാതെ എലിസബത്തിന്റെ പരാതി പണം തട്ടാനുള്ള നീക്കമാണെന്നും ഒരു കോടി ആവശ്യപ്പെട്ടതായും ആരോപിച്ച് വനിത രംഗത്തെത്തിയിരുന്നു. ലീഗലായി തന്നെ ഇതിനെതിരെ പൊരുതുമെന്നും വനിത വ്യക്തമാക്കിയിരുന്നു.
വനിതയെ വിവാഹം ചെയ്യുകയല്ല, ഒരു സിനിമയുടെ ഷൂട്ടിങ്ങ് ആണിത് എന്നാണ് പീറ്റർ തന്നോട് പറഞ്ഞത് എന്ന് എലിസബത്ത് വ്യക്തമാക്കുന്നു. പീറ്റര്‍ മദ്യപാനിയും മുമ്ബ് മൂന്ന് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും എലിസബത്ത് പറഞ്ഞു. എന്നാല്‍ തനിക്ക് ഭര്‍ത്താവിനെയും മക്കള്‍ക്ക് അച്ഛനെയും തിരിച്ചു വേണമെന്നാണ് എലിസബത്ത് ഹെലന്റെ ആവശ്യം. ജൂണ്‍ 27ന് ആയിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹം. വനിതയുടെ മൂന്നാമത്തെ വിവാഹമാണിത്.
