രോഗം വന്നു മാറിയ രോഗികളെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് ചികില്സിക്കുന്ന രീതിയാണ് ചികില്സിക്കുന്ന രീതിയാണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി അഥവാ സിസിപി. ഈ ചികിത്സ ഉപയോഗിച്ച് 90 ശതമാനത്തിന് മുകളില്‍ രോഗികളെയും രക്ഷിക്കാനായതായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഗുരുതരാവസ്ഥയിൽ ഉള്ള പല രോഗികളിലും ഈ ചികിത്സ ഫലപ്രദമായിട്ടുണ്ട്. ഈ പ്ലാസ്മ തെറാപ്പി മൂലം രോഗം ബാധിച്ച രോഗികളിൽ ദിവസങ്ങൾക്കുള്ളിൽ രോഗം മാറിയതായി കണ്ടിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ആദ്യത്തെ പ്ലാസ്മ ചികിത്സയും പ്ലാസ്മ ബാങ്കും തുടങ്ങിയത്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മ ബാങ്ക് സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഐ.സി.എം.ആര്‍., സ്റ്റേറ്റ് പ്രോട്ടോകോള്‍ എന്നിവയനുസരിച്ച് മെഡിക്കല്‍ ബോര്‍ഡുകളുടെ അനുമതിയോടെയാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്.