ഒടുവിൽ അവസാന കടമ്പയും കടന്ന് മണിരത്‌നത്തിന്റെ ‘പൊന്നിയൻ സെൽവൻ’; ഇനി കാത്തിരിപ്പിന്റെ ആറ് നാൾ

പ്രേക്ഷക ലക്ഷങ്ങൾ കാത്തിരിക്കുന്ന സിനിമയാണ് മണിരത്‌നത്തിന്റെ ‘പൊന്നിയൻ സെൽവൻ’. പൊന്നിയൻ സെൽവൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാക്കാൻ സംവിധായകൻ മണിരത്‌നത്തിന് കഴിഞ്ഞിട്ടുണ്ടോ എന്നറിയാൻ ഇനി വെറും ആറ് നാൾ കൂടി കാത്തിരുന്നാൽ മതി.…

പ്രേക്ഷക ലക്ഷങ്ങൾ കാത്തിരിക്കുന്ന സിനിമയാണ് മണിരത്‌നത്തിന്റെ ‘പൊന്നിയൻ സെൽവൻ’. പൊന്നിയൻ സെൽവൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാക്കാൻ സംവിധായകൻ മണിരത്‌നത്തിന് കഴിഞ്ഞിട്ടുണ്ടോ എന്നറിയാൻ ഇനി വെറും ആറ് നാൾ കൂടി കാത്തിരുന്നാൽ മതി. ചിത്രത്തിന്റെ അവസാനത്തെ കടമ്പയും കടന്നു കഴിഞ്ഞിരിക്കുന്നു.

പൊന്നിയൻ സെൽവന് യു സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ് സെൻസർബോർഡ്. സിനിമ രണ്ട് മണിക്കൂർ 47 മിനിറ്റ് ദൈർഘ്യമുള്ളതാണ്. ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും പ്രമോയും എല്ലാം തന്നെ ഇതിനോടകം പ്രേക്ഷർ ഏറ്റെടുത്തു കഴിഞ്ഞു.വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്.

ഒരു ദശാബ്ദത്തിലേറെയായി മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു പൊന്നിയിൻ സെൽവൻ. സിനിമ രണ്ട് ഭാഗങ്ങളായാണ് എത്തുക.ആദ്യ ഭാഗം ഈ മാസം 30ന് പ്രദർശനത്തിനെത്തും.വിക്രം ജയം രവി, ,കാർത്തി, പ്രഭു,ജയറാം, പ്രകാശ് രാജ്്, റഹ്‌മാൻ, ശരത് കുമാർ,ഐശ്വര്യ റായ്, തൃഷ,ശോഭിത ദുലിപാല, റിയാസ് ഖാൻ, അശ്വിൻ കാകുമാനു, ബാബു ആന്റണി, ലാൽ, തുടങ്ങി വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ.