കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ചൂടേറി നടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യൻ മറ്റൊരു സ്ത്രീയുമായി റിലേഷനിൽ ആണെന്നും ഇപ്പോൾ ആ സ്ത്രീ ഗർഭിണി ആണെന്നും ഇവരുടെ ഇപ്പോഴത്തെ ആവിശ്യം വിവാഹമോചനം താൻ കൊടുക്കണം എന്നൊക്കെ ആണെന്നും അമ്പിളി ദേവി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ ഗർഭിണി ആകുന്നത് വരെ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ ഗർഭിണി ആയി കഴിഞ്ഞതിന് ശേഷം അദ്ദേഹം തൃശ്ശൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആകുകയായിരുന്നുവെന്നും എനിക്ക് ഭീക്ഷണി ഉണ്ടെന്നും ഒക്കെയാണ് അമ്പിളി ദേവി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ ആദിത്യനും രംഗത്ത് വന്നിരുന്നു. അമ്പിളിയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടും താരത്തിന്റെ സ്വഭാവം ശരിയല്ല, അതിന്റെ തെളിവുകൾ എന്റെ കയ്യിൽ ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ് ആദിത്യനും എത്തിയത്.
കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ കോടതിയിൽ നടന്നത്. വലിയ തെളിവുകൾ ആണ് അമ്പിളി ദേവിക്കെതിരെ വലിയ തെളിവുകൾ ആണ് ആദിത്യൻ കോടതിയിൽ ഹാജർ ആക്കിയത്. അമ്പിളി ദേവി ആരോപിച്ച കാര്യങ്ങൾ ഒക്കെ കള്ളം ആണെന്നും അമ്പിളി ദേവിക്ക് മറ്റൊരു ബന്ധം ഉണ്ടെന്നും ഒക്കെ തെളിവുകൾ ഉൾപ്പെടെയാണ് ആദിത്യൻ ആരോപിച്ചിരുന്നത്. ഇതോടെ കോടതിയിൽ നിന്ന് പുറത്ത് വന്ന വാർത്തകൾ കേട്ട് ഞെട്ടലിൽ ആണ് ഇരുവരുടെയും ആരാധകരും. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കറുത്ത മുത്ത് എന്ന പരമ്പരയിൽ കൂടി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ പ്രേമി വിശ്വനാഥ് കുറിച്ച കുറിപ്പാണു ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രേമിയുടെ കുറിപ്പ് ഇങ്ങനെ,
സന്തോഷം ന്യൂസ് കണ്ടപ്പോള്‍,ആദിത്യന്‍ നല്ലവനോ മോശക്കാരനോ ആയിരിക്കാം പക്ഷെ അമ്പിളിയെയും രണ്ടു കുട്ടികളെയും പൊന്നു പോലെ നൊക്കുന്നതു കണ്ടവരാണ് ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍, 38 പവന്‍ സ്വര്‍ണം അണിഞ്ഞു വധു ആയി വന്ന അമ്പിളി…കേസ് വന്നപ്പോ അത് 100 പവന്‍ ആണെന്ന് പറഞ്ഞത് മോശമായി പോയി. ഇവിടെ പുരുഷന്മാര്‍ക്കും ജീവിക്കണ്ടേ..കള്ളക്കേസ് എന്തിനു കൊടുക്കണം,രണ്ട് മക്കള്‍ക്കു ഉള്ള വിധി ആണ് ഇന്ന് ഉണ്ടായതു.
ഭര്‍ത്താവിന്റെ കുറ്റങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അല്ല നിരത്തേണ്ടത് അത് വീട്ടില്‍ തീര്‍ക്കണം അല്ലേല്‍ നിയമം ഉണ്ടല്ലോ, മോശമല്ലേ ജോലി പോലും ചെയ്യാന്‍ അനുവദിക്കാതെ മാനസികമായി തളര്‍ത്തുന്നത്. അദിത്യനു ഒപ്പം ജോലി ചെയ്താ ഞങ്ങള്‍ക്കു ഒന്നും തൊന്നിയട്ടില്ല അയാള്‍ ഒരു മോശക്കാരന്‍ ആണെന്ന്, പുരുഷനും ഇവിടെ നീതി വേണം