കുറുപ്പിലെ പൃഥ്വിരാജ് കഥാപാത്രം ചാക്കോയോ

സിനിമയെ വെല്ലുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം കുറുപ്പ് എന്ന പേരില്‍ നാളെ റിലീസിനൊരുങ്ങുകയാണ്. ചാക്കോയെന്ന ആളെ കൊന്ന് കാറിലിട്ട് കത്തിച്ച് വന്‍തുക ഇന്‍ഷുറന്‍സിനായി സുകുമാരക്കുറുപ്പ് കെണിയൊരുക്കി. പക്ഷെ, മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും മറ്റൊരാളാണെന്നും പൊലീസ് കണ്ടെത്തിയതോടെ…

സിനിമയെ വെല്ലുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം കുറുപ്പ് എന്ന പേരില്‍ നാളെ റിലീസിനൊരുങ്ങുകയാണ്. ചാക്കോയെന്ന ആളെ കൊന്ന് കാറിലിട്ട് കത്തിച്ച് വന്‍തുക ഇന്‍ഷുറന്‍സിനായി സുകുമാരക്കുറുപ്പ് കെണിയൊരുക്കി. പക്ഷെ, മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും മറ്റൊരാളാണെന്നും പൊലീസ് കണ്ടെത്തിയതോടെ സുകുമാര കുറുപ്പ് ഒളിവില്‍ പോകുകയായിരുന്നു. ഈ കഥയാണ് സിനിമയാകുന്നത്.
ഇതിന് മുന്‍പും സുകുമാരക്കുറുപ്പിന്റെ കഥ പല സിനിമകള്‍ക്കും കഥകള്‍ക്കും നോവലുകള്‍ക്കും പ്രചോദനമായിട്ടുണ്ട്. കൊലപാതകം നടന്ന് നാലുമാസത്തിനകം 1984 മെയില്‍ തന്നെ ബേബി സംവിധാനം ചെയ്ത ‘എന്‍എച്ച് 47’ എന്ന സിനിമ റിലീസ് ചെയ്തു.

അതില്‍ സുകുമാരക്കുറുപ്പിനെ അനുസ്മരിപ്പിക്കുന്ന സുധാകരന്‍ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ടി.ജി.രവിയാണ്. പില്‍ക്കാലത്ത് ഈ സംഭവത്തിലെ ചില അംശങ്ങള്‍ വികസിപ്പിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ ‘പിന്നെയും’ എന്ന ചിത്രമൊരുക്കി. എന്നാല്‍ തന്റെ സിനിമയ്ക്കു സുകുമാരക്കുറുപ്പിന്റെ കഥയുമായി ബന്ധമില്ല എന്നും ആ സംഭവത്തില്‍നിന്നു ഞാനൊരു സിനിമയെടുത്തുവെന്നേയുള്ളൂ എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന സിനിമയുടെ പേരിലാണ് 37 വര്‍ഷത്തിനു ശേഷം സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ‘ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയുടെ കഥ’യാണ് സിനിമയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നവംബര്‍ 12നാണ് ചിത്രത്തിന്റെ റീലീസ്. അന്നാണ് കുറുപ്പിന്റെ മകന്‍ സുനീതിന്റെ വിവാഹവാര്‍ഷികം എന്നത് യാദൃശ്ചികം മാത്രമാകാം.
ഇപ്പോഴിതാ ചര്‍ച്ചയാകുന്നത് ചിത്രത്തിലെ പൃഥ്വിരാജിന്റെ അതിഥി കഥാപാത്രത്തെ കുറിച്ചാണ്..

ഒരു ആരാധകന്‍ പങ്ക് വച്ച കുറിപ്പ്

കുറുപ്പിലെ താരങ്ങളെ കുറിച്ച് പല തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയതും ചിത്രത്തിലെ പൃഥ്വിരാജിന്റെ അഥിതി കഥാപാത്രത്തെ കുറിച്ചാണ്.
തമിഴ് നടന്‍ ഭരത്താണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതെക്കുറിച്ച് ഒന്നും വ്യക്തമായി പറഞ്ഞിരുന്നില്ല.
ഇനി റിയല്‍ സ്റ്റോറിയിലേക്ക് വന്നാല്‍, മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിച്ചു മറ്റൊരാളെ കൊലപെടുത്തി ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുകയായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. അങ്ങനെ നോക്കിയാല്‍ കുറിപ്പിന്റെ ലുക്കിനോട് സാമ്യമുള്ള ഗെറ്റപ്പില്‍ പൃഥ്വി എത്തുകയും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല!
അതേസമയം വിക്കിപീഡിയയില്‍ അടക്കം ചാക്കോയായി ടോവിനോ തോമസ് ആണ് വേഷമിടുന്നത് എന്നാണ് രേഖപെടുത്തിയിരിക്കുന്നത്.
ഏതായാലും ഇനി അധിക സമയം കാത്തിരിക്കണ്ട കുറുപ്പിലെ രഹസ്യങ്ങള്‍ അറിയാന്‍

Kurup Movie review video

https://www.facebook.com/B4blazeMalayalam/videos/1037809170345279