മലയാള സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സിനിമകളിൽ സജീവമായ താരമാണ് പ്രിയാമണി. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രിയാമണി. രണ്ടായിരത്തി മൂന്നിൽ തെലുങ്ക് ചിത്രത്തിൽ കൂടിയാണ് അരങ്ങേറ്റം നടത്തിയത് എങ്കിലും രണ്ടായിരത്തിൽ നാലിൽ സത്യം എന്ന ചിത്രത്തിൽ കൂടി താരം മലയാള സിനിമയിലേക്ക് വരുകയായിരുന്നു. അതിനു ശേഷം നിരവധി മലയാള ചിത്രത്തിൽ നായികയായുകയും വളരെ പെട്ടന്ന് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞു. ബിസിനസ്സുകാരൻ ആയ മുസ്‌തഫയുമായി പ്രണയിച്ച് വിവാഹം കഴിച്ചതിനു ശേഷം കുറച്ച് നാൾ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നുവെങ്കിലും ശക്തമായ കഥാപാത്രങ്ങളിൽ കൂടി താരം വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു.
ഇപ്പോൾ കഴിഞ്ഞ ദിവസം മുതൽ ചർച്ചചെയ്യപ്പെടുന്ന വിഷയം ആണ് പ്രിയാമണി-മുസ്തഫ പ്രണയവും വിവാഹവും. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും ആയ മുസ്‌തഫയെ പ്രിയാമണി പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ താനുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാതെയാണ് പ്രിയാമണിയെ മുസ്തഫ വിവാഹം കഴിച്ചത് എന്ന് ആരോപണവുമായി എത്തിയിരിക്കുകയാണ് മുസ്തഫയുടെ ആദ്യ ഭാര്യ. ഹൈദരാബാദിലെ ഒരു ടെലിവിഷൻ പരിപാടിക്കിടെ ആണ് ഇവന്റ് മാനേജർ ആയ മുസ്തഫയും പ്രിയാമണിയും തമ്മീമ്മൽ പ്രണയത്തിൽ ആകുന്നത്. പിന്നീടും പല സ്ഥലങ്ങളിൽ വെച്ച് ഇരുവരും പരസ്പ്പരം കാണുകയും സൗഹൃദത്തിൽ ആകുകയും ചെയ്തു. എന്നാൽ മുസ്‌തഫയെ തനിക്ക് വിവാഹം കഴിക്കണം എന്ന് പ്രിയാമണിയുടെ മനസ്സിൽ തോന്നിയപ്പോൾ പ്രിയാമണി ആദ്യം പറഞ്ഞത് തന്റെ അച്ഛനോട് ആയിരുന്നു. എന്നാൽ അപ്പ്പോഴും മുസ്‌തഫയുടെ മനസ്സിൽ സൗഹൃദം മാത്രമായിരുന്നു പ്രിയാമണിയോട് ഉണ്ടായിരുന്നത്.
എന്നാൽ ഒരിക്കൽ പ്രിയാമണി മുസ്‌തഫയെ കാൻഡിൽ ലൈറ്റ് ഡിന്നറിനു ക്ഷണിക്കുകയും അവിടെ വെച്ച് തന്റെ മനസ്സിൽ ഉള്ള പ്രണയം മുസ്തഫയോട് തുറന്ന് പറയുകയും ആയിരുന്നു. തനിക്ക് മുസ്‌തഫയെ അത്രയേറെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടെന്നും എന്ത് വേണമെന്ന് മുസ്‌തഫയ്ക്ക് തീരുമാനിക്കാം എന്നുമാണ് അവിടെവെച്ച് പ്രിയാമണി മുസ്‌തഫയോട് പറഞ്ഞത്. എന്നാൽ അപ്പോൾ വിഷമായി മാറിയത് ഇരുവരുടെയും മതങ്ങൾ ആയിരുന്നു. എന്നാൽ അതിനും ഇരുവരും പരിഹാരം കണ്ടെത്തി. അങ്ങനെ 2017 ൽ ഇരുവരും രജിസ്റ്റർ മാര്യേജ് ചെയ്തു. ഇതോടെ മതത്തിന്റെ പേരിൽ ഉള്ള വിഷയവും മാറിക്കിട്ടി. ഇന്ന് പ്രിയാമണിക്ക് തന്റെ സിനിമ ജീവിതത്തിൽ വേണ്ട എല്ലാ പിന്തുണയും നൽകുന്നത് മുസ്തഫ ആണ്. സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതിനിടയിൽ ആണ് ഇപ്പോൾ ഇരുവരെയും തേടി വിവാദ പരാമർശം എത്തിയിരിക്കുന്നത്.