രത്തീന സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പുഴുവിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് കുറിപ്പുകളിടുന്നത്. ഇപ്പോഴിതാ രാഗേഷ് അധീന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ജാതി വ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുന്ന മറ്റ് സിനിമകളില്‍ നിന്ന് പുഴു എന്ന സിനിമ തികച്ചും വേറിട്ടുനില്‍ക്കുന്നു. ഹര്‍ഷാദ്, ഷര്‍ഫു, സുഹാസ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ തിരക്കഥയില്‍ നവാഗത സംവിധായിക രതീന പുഴുവിന് വിവിധ അര്‍ത്ഥ തലങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. സിനിമയ്ക്കുള്ളില്‍ തന്നെയുള്ള ഒരു നാടകം സിനിമയുടെ ഗതികളെയും ക്ലൈമാക്‌സിനെയും വിശദീകരിക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്. നാടകമനുസരിച്ച്, പരീക്ഷിത് രാജാവ് തനിക്കേറ്റ ശാപത്തില്‍ നിന്ന് രക്ഷ നേടാന്‍ തന്റെ ജീവന് ഭീഷണിയായേക്കാവുന്ന എല്ലാ പഴുതുകളും അടച്ച് ഒറ്റപ്പെട്ട് ജീവിക്കുന്നു. പക്ഷെ തന്റെ ജീവന് ഭീഷണിയായി പുഴുവിന്റെ രൂപത്തില്‍ നാഗരാജാവായ തക്ഷകന്‍ വരുമെന്ന് പരീക്ഷിത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഈ സിനിമയില്‍ പുഴു എന്നത് മരണത്തിന്റെ വാഹകന്‍ മാത്രമല്ല. മനുഷ്യത്വരഹിതമായ അവസ്ഥ കൂടിയാണ്. പരിണിതഫലങ്ങളെ കുറിച്ച് ആകുലപ്പെടാതെ നമുക്കൊരു പുഴുവിനെ ചവിട്ടിമെതിക്കാം. ജാതിയെന്ന സാമൂഹിക തിന്‍മയെ തുറന്നു കാട്ടുന്ന പ്രതീകമാണ് പുഴു. ഓരോ തവണയും കുട്ടന്‍ (മമ്മൂട്ടി) തന്റെ സഹോദരി ഭര്‍ത്താവായ കുട്ടപ്പനോട് (അപ്പുണ്ണി ശശി ) ഒരു സഹജീവി എന്ന പരിഗണന പോലുമില്ലാതെ വൈരാഗ്യം പ്രകടിപ്പിക്കുന്നു, കുട്ടന് കുട്ടപ്പന്‍ ശത്രുതയല്ലാതെ മറ്റൊന്നും അര്‍ഹിക്കാത്ത വെറുമൊരു പുഴുവാണെന്ന് രാഗേഷ് കുറിക്കുന്നു.
ജാതീയമായ ആചാരങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന തിന്മകളാണ് പുഴുവിന്റെ കാതല്‍. കുട്ടന്‍ ബ്രാഹ്‌മണനാണ് . കുട്ടപ്പന്‍ എസ്സി/എസ്ടിക്കാരനാണ്. കുട്ടന്റെ അനുജത്തി കുട്ടപ്പനുമായി പ്രണയത്തിലാവുകയും അവളുടെ കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അവനോടൊപ്പം ഒളിച്ചോടുകയും ചെയ്യുന്നു. അവളുടെ അമ്മ ആ ആഘാതത്തില്‍ കിടപ്പിലാകുന്നു . അവളുടെ വിവാഹം സഹോദരനായ കുട്ടനില്‍ അഭിമാന ക്ഷതമുണ്ടാക്കുന്നു . മറ്റുള്ളവരുടെ കണ്ണുകളിലേക്ക് നോക്കാനുള്ള ശക്തി അയാള്‍ക്ക് നഷ്ടപ്പെടുന്നു. തികച്ചും വിവേചനരഹിതമായി ജാതി വ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുന്ന മറ്റ് സിനിമകളില്‍ നിന്ന് പുഴു വേറിട്ടുനില്‍ക്കുന്നു. ദയയില്ലാത്ത കുട്ടനോട് പോലും സിനിമ ദയ കാണിക്കുന്നുണ്ട് . ആരുടെയെങ്കിലും പക്ഷത്ത് നില്‍ക്കാന്‍ ഒരിക്കല്‍ പോലും സിനിമ നിര്‍ബന്ധിക്കുന്നില്ല. കാണുന്ന വ്യക്തികളുടെ ധാര്‍മ്മികതയ്ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് സിനിമ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് കുറിക്കുന്നു.
സിനിമ കുട്ടനെ വേരോടെ പിഴുതെറിയുന്ന നിമിഷങ്ങളുണ്ട്. വ്യത്യസ്ത സമുദായങ്ങളിലും ജാതികളിലും പെട്ടവരോട് കുട്ടന്റെ ആഴത്തില്‍ വേരൂന്നിയ വെറുപ്പിനെക്കുറിച്ച് നമുക്ക് പൂര്‍ണ്ണമായി ബോധ്യമാവുന്നുണ്ട്. അതിന്റെ കാരണങ്ങളും . അച്ഛനെന്ന രീതിയില്‍ / രക്ഷാകര്‍ത്താവെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന പ്രവൃത്തികള്‍ അനാരോഗ്യകരവും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുമാണെന്ന് നമുക്ക് ബോദ്ധ്യപ്പെടുന്നുണ്ട്. ഒരു കുറ്റവാളിയെ കൈകാര്യം ചെയ്യുന്നതുപോലെയാണ് അദ്ദേഹം മകനെ കൈകാര്യം ചെയ്യുന്നത്. പക്ഷേ, ചില നിമിഷങ്ങളില്‍ നമുക്ക് കുട്ടനോട് അനുതാപം തോന്നുന്നുണ്ടെങ്കിലും അത് ഒരിക്കലും കുട്ടന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ ഉതകുന്നതല്ല. അച്ഛന്റെ നിര്‍ബന്ധിത നിര്‍ബന്ധങ്ങള്‍ക്കെതിരെ പരസ്യമായി മത്സരിക്കാന്‍ തുടങ്ങുന്ന മകന്‍ കിച്ചുവുമായി മനസ്സ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ , അമ്മയെ പരിചരിക്കുമ്പോള്‍ എല്ലാം നമുക്ക് ആ മനുഷ്യനോട് സഹതാപം തോന്നുന്നുണ്ട്. സിനിമയിലെ മറ്റൊരു കാര്യം പറയാം . തനിക്ക് നേര്‍ക്കുള്ള ഓരോ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടുമ്പോഴും കുട്ടന്‍ തന്റെ സര്‍വ്വീസ് ജീവിതത്തില്‍ ശിക്ഷിതനായ ഒരു പ്രതിയെ ( കുഞ്ചന്‍ ) സന്ദര്‍ശിക്കുന്നുണ്ട്. ആ വരവ് പിന്നീട് ഒരു ദുരന്തമായി മാറുന്നുണ്ട്.
സിനിമയില്‍ മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചകള്‍ അതിഗംഭീരമാണ്. തന്റെ കണ്ണുകളുടെയും ചുണ്ടുകളുടെയും ചെറിയ വിറയല്‍ കൊണ്ട് മമ്മൂട്ടി കാണിക്കുന്ന വെറുപ്പിന്റെ സൂക്ഷ്മമായ വിശദാംശങ്ങള്‍ ക്യാമറ പകര്‍ത്തിയെടുത്തിരിക്കുന്നു. വംശശുദ്ധിയില്‍ അഭിമാനം കൊള്ളുന്ന കുട്ടന്റെ വീക്ഷണകോണില്‍ നിന്നാണ് കഥ പറയുന്നത്. ഭാരതിയെയും കുട്ടപ്പനെയും അത്രയൊന്നും സിനിമ ഫോക്കസ് ചെയ്യുന്നില്ല എന്ന് തോന്നി. ചോദ്യം ചെയ്യപ്പെടേണ്ട അപലപനീയമായ ലോകവീക്ഷണമുള്ള ഒരു മനുഷ്യനായി മമ്മൂട്ടി ഉജ്ജ്വലമായ പ്രകടനം കാഴ്ചവെയ്ക്കുന്നു. കുട്ടന്‍ തന്റെ തന്നെ ചിന്തകളില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണെന്നും അതൊരു അശാന്തമായ സ്ഥലമാണെന്നും സിനിമ നമ്മെ കാണിച്ചുതരുന്നുണ്ട്. അത് നരകമാണ്. കുട്ടന്റെ അവസ്ഥ നമുക്ക് മനസ്സിലാവുന്നുണ്ട്. നമ്മള്‍ അവനോട് യോജിക്കുന്നില്ലായിരിക്കാംപക്ഷേ അവന്‍ ആ ചിന്തകളില്‍ എത്തിച്ചേരാനുള്ള സാമൂഹിക സാഹചര്യങ്ങള്‍ നമുക്ക് വ്യക്തമാണെന്ന് കുറിക്കുന്നു.
കുട്ടനേക്കാള്‍ മികച്ച ജീവിത വീക്ഷണം നമുക്കുണ്ടെങ്കില്‍, ജാതി വേര്‍തിരിവ് ഒരു സാമൂഹിക നിര്‍മ്മിതിയാണെന്നും അത് ജീവിത യാഥാര്‍ത്ഥ്യമല്ലെന്നും നമുക്ക് മനസ്സിലാകും . മറ്റുള്ളവരുടെ ധാരണകളും അഭിപ്രായങ്ങളും നമ്മുടെ പ്രശ്നങ്ങളല്ലാത്തതിനാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കുന്നുവെന്ന് വേവലാതിപ്പെടാതെ ഒരാള്‍ക്ക് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയും. കുട്ടന് സ്വന്തം ചിന്തകളിലെ പുഴുവിനെ ഒഴിവാക്കി വിശ്രമിച്ചാല്‍ മതിയായിരുന്നു. അവന്റെ തലയിലെ പുഴു ഇല്ലാതാവണമെന്ന് നമ്മളെല്ലാം ആഗ്രഹിക്കുന്നു. പക്ഷെ ഇത് കുട്ടനെ സംബന്ധിച്ച് വളരെ ശ്വാസം മുട്ടിക്കുന്നതാണ്. കുട്ടന്റെ പ്രവര്‍ത്തനങ്ങളെയും അവന്‍ താഴ്ന്നവരായി കരുതുന്നവരോട് അവന്‍ പെരുമാറുന്ന രീതിയെയും അംഗീകരിക്കാന്‍ തയ്യാറുള്ള കാഴ്ചക്കാര്‍ ഒരു പാടുള്ള നാടാണിത്. സിനിമയില്‍ നിന്ന് എന്ത് സന്ദേശമാണ് എടുക്കേണ്ടത് എന്നത് പൂര്‍ണ്ണമായും കാഴ്ചക്കാര്‍ തീരുമാനിക്കേണ്ടതാണ് തന്റെ വിശ്വാസ സമ്പ്രദായത്തിന് നിരക്കാത്ത കാര്യങ്ങളില്‍ അവജ്ഞ കാണിക്കുന്ന മമ്മൂട്ടിയുടെ സൂക്ഷ്മമായ ഭാവങ്ങള്‍ തേനി ഈശ്വര്‍ അതിശയകരമായി പകര്‍ത്തിയിട്ടുണ്ട്.
കുട്ടപ്പനായും നാടകത്തിലെ വിവിധ വേഷങ്ങള്‍ കെട്ടിയാടുന്ന നടനായും അപ്പുണ്ണി ശശി തിളങ്ങി നിന്നു. പാര്‍വ്വതി തിരുവോത്ത്, കിച്ചുവായി വേഷമിട്ട വാസുദേവ് ?? എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. കുട്ടന്റെ സുഹൃത്തിന്റെ വേഷം കോട്ടയം രമേഷ് നന്നായി ചെയ്തിട്ടുണ്ട്. പുഴുവില്‍ പാട്ടുകളൊന്നുമില്ല. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതം കഥയുടെ മൂഡുമായി വളരെ നന്നായി ഒത്തുചേരുന്നുണ്ട്. പുഴു സാവധാനമെങ്കിലും തീര്‍ച്ചയായും നിങ്ങളുടെ ചര്‍മ്മത്തിനടിയില്‍ ഇഴഞ്ഞ് കയറും. മികച്ച അരങ്ങേറ്റത്തിലൂടെ സംവിധായിക രതീന മലയാള സിനിമയില്‍ അവരുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞുവെന്നും പറഞ്ഞാണ് രാഗേഷ് കുറിക്കുന്നു.