“സിനിമാക്കാരുടെ ഇടയില്‍ സ്‌നേഹമില്ല! സത്യസന്ധതയില്ല! വിളിച്ചാല്‍ പോലും ആരും ഫോണ്‍ എടുക്കില്ല” സംവിധായകന്‍ രാജസേനന്റെ വാക്കുകള്‍ വൈറലാകുന്നു

മലയാളി പ്രേക്ഷകര്‍ക്ക് ഒട്ടേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് രാജസേനന്‍. രാജസേനന്‍ സംവിധാന രംഗത്ത് സജീവമായിരുന്ന കാലം മലയാള സിനിമയുടെ തന്നെ സുവര്‍ണകാലമായി വിശേഷിപ്പിക്കാവുന്നതാണ്. കാരണം പ്രേക്ഷക പ്രീതി നേടിയ ഒരുപിടി ഹിറ്റ് കുടുംബ…

മലയാളി പ്രേക്ഷകര്‍ക്ക് ഒട്ടേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് രാജസേനന്‍. രാജസേനന്‍ സംവിധാന രംഗത്ത് സജീവമായിരുന്ന കാലം മലയാള സിനിമയുടെ തന്നെ സുവര്‍ണകാലമായി വിശേഷിപ്പിക്കാവുന്നതാണ്. കാരണം പ്രേക്ഷക പ്രീതി നേടിയ ഒരുപിടി ഹിറ്റ് കുടുംബ ചിത്രങ്ങളാണ് രാജസേനന്‍ ആ കാലത്ത് സംവിധാനം ചെയ്തത്.

ഒരു സംവിധാകന്‍ എന്നതിലുപരി ഒരു നല്ല അഭിനേതാവ് കൂടിയാണ് അദ്ദേഹം. ജയറാമിനെ നായകനാക്കി 1993ല്‍ പുറത്തിറങ്ങിയ മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രമാണ് രാജസേനന്റെ സംവിധാന ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തു. ഇപ്പോഴിതാ അദ്ദേഹം ഒരു പ്രമുഖ ചാനലിന് കൊടുത്തിരിക്കുന്ന അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. അഭിമുത്തില്‍ സിനിമാക്കാരെ ഒന്നടങ്കം കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ങ്ങളാണ് രാജസേനന്‍ നടത്തിയിരിക്കുന്നത്. സിനിമാക്കാര്‍ക്ക് ഇടയില്‍ ആത്മാര്‍ഥസ്നേഹമില്ലാ എന്നാണ് അദ്ദേഹം പറഞ്ഞത്.

ആദ്യകാല സംവിധായകന്‍ തന്നെ ഇത്തരത്തില്‍ പറയുന്ന വീഡിയോ ചര്‍ച്ചയാവുകയാണ്. രാജസേനന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു സിനിമാക്കാര്‍ തമ്മില്‍ ഇക്കാലത്ത് ആത്മാര്‍ഥ സ്നേഹമില്ല. സിനിമയോടുള്ള സത്യസന്ധതയും കുറവാണ്. ഇന്ന് എല്ലാവര്‍ക്കും ഇടയിലുള്ളത് മെക്കാനിക്കല്‍ ലവ് ആണ്. കാര്യങ്ങള്‍ നേടിയെടുക്കുക, അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവ വെച്ചുള്ള സ്നേഹപ്രകടനമാണ് ഇന്നത്തെ സിനിമാക്കാര്‍ക്ക് ഇടയില്‍ ഞാന്‍ കണ്ടിട്ടുള്ളത്. പണ്ട് ഒരു സിനിമ പൊട്ടിയാല്‍ നസീര്‍ സര്‍ ഉടന്‍ നിര്‍മാതാവിനെ വിളിച്ച് ആശ്വസിപ്പിച്ച് അടുത്ത സിനിമയ്ക്ക് റെഡിയാകാന്‍ ഡേറ്റ് കൊടുക്കും. പ്രതിഫലം ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ടെന്ന് പറയും. ഇന്നത്തെ കാലത്ത് വിളിച്ചാല്‍ പോലും പലരും ഫോണ്‍ എടുക്കില്ലെന്ന സ്ഥിതിയാണ്.

കെ.പി ഉമ്മര്‍, ബഹുദൂര്‍, നസീര്‍, സത്യന്‍, ഷീല, ശാരദ തുടങ്ങിയ താരങ്ങള്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് സിനിമാക്കാര്‍ തമ്മില്‍ ആത്മാര്‍ഥമായൊരു ബന്ധവും സ്നേഹവും കാത്തുസൂക്ഷിച്ചിരുന്നു ആരെങ്കിലും ഒരാള്‍ മരണപ്പെട്ടാല്‍ പോലും സ്വന്തം കുടുംബത്തിലെ അംഗമോ സഹോദരങ്ങളോ മരിച്ച പോലെയുള്ള വിഷമമായിരുന്നു എല്ലാവര്‍ക്കുമെന്നും അത്രത്തോളം സഹതാരങ്ങള്‍ അലറികരഞ്ഞ് വേര്‍പാട് ഉള്‍കൊള്ളാനാവാതെ നിലവിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും രാജസേനന്‍ പറയുന്നു.