ചെഗുവേരയുടെ ആദര്‍ശം പറഞ്ഞവരൊക്കെ കേരളം വിട്ട് പോയോ? രേവതിയുടെ കുറിപ്പ് വൈറലാകുന്നു..!

മലയാള സിനിമാ മേഖലയിലെ ഉറച്ച സ്ത്രീ ശബ്ദങ്ങളില്‍ ഒരാളാണ് നടി രേവതി. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെടെ സിനിമാ രംഗത്ത് നടക്കുന്ന സ്ത്രീകള്‍ക്കെതിരായുള്ള എല്ലാ ചൂഷണങ്ങള്‍ക്ക് എതിരെയും ശക്തമായി പ്രവര്‍ത്തിക്കുന്ന ആളാണ് ഈ താരം.…

മലയാള സിനിമാ മേഖലയിലെ ഉറച്ച സ്ത്രീ ശബ്ദങ്ങളില്‍ ഒരാളാണ് നടി രേവതി. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെടെ സിനിമാ രംഗത്ത് നടക്കുന്ന സ്ത്രീകള്‍ക്കെതിരായുള്ള എല്ലാ ചൂഷണങ്ങള്‍ക്ക് എതിരെയും ശക്തമായി പ്രവര്‍ത്തിക്കുന്ന ആളാണ് ഈ താരം. അതുപോലെ തന്നെ തന്റെ അഭിനയ ജീവിതത്തിലൂടെ ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയും താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഒരു കുറിപ്പാണ് വൈറലായി മാറുന്നത്. എണ്‍പതുകളില്‍ വിപ്ലവ ചിന്തകള്‍ മനസിലേറ്റി നീതിയ്ക്കു വേണ്ടി നിലകൊണ്ട ആദര്‍ശ യുവാക്കളുടെ തലമുറ ഇപ്പോള്‍ എവിടെയാണെന്ന് ആണ് നടി രേവതി കുറിപ്പിലൂടെ ചോദിക്കുന്നത്. കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു…ചെഗുവേരയെ കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് എന്റെ ഇരുപതുകളുടെ തുടക്കത്തിലാാണ്, അന്ന് ഞാന്‍ മലയാളം സിനിമകള്‍ ചെയ്യുകയാണ്.

എന്റെ മലയാളികളായ സഹപ്രവര്‍ത്തകരും കേരളത്തിലെ യുവാക്കളുമൊക്കെ, എണ്‍പതുകളുടെ തുടക്കത്തില്‍ ചെഗുവേരയുടെ ആശയങ്ങളെയും വാക്കുകളെയും കുറിച്ച് വാചാലരായിരുന്നു. അദ്ദേഹത്തിന്റെ മുഖം നിറഞ്ഞ ഷര്‍ട്ടും ബാഗും തൊപ്പിയുമൊക്കെ അണിഞ്ഞു നടക്കുകയും ചെയ്തപ്പോള്‍ എനിക്ക് ലജ്ജ തോന്നി. ഞാന്‍ ഇതുവരെ ചെഗുവേരയെ വായിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത്. വിപ്ലവ ചിന്തകള്‍ നിറഞ്ഞ ആ ആദര്‍ശ യുവാക്കളുടെ തലമുറ ഇപ്പോള്‍ അധികാരസ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്ന അനുഭവസമ്പന്നരായ മധ്യവയസ്‌കരാണ്,

എല്ലാ മേഖലകളിലും തീരുമാനങ്ങള്‍ എടുക്കുന്ന പൗരന്മാര്‍, അതും അതേ കേരളത്തില്‍…പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹം 30- 35 വര്‍ഷം മുമ്പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ എവിടെയാണ്? കേരളം വിട്ടു പോയോ? അത്ഭുതം തോന്നുന്നു. ”ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു സഖാവാണ്” എന്ന ചെഗുവേരയുടെ വാക്കുകളും ചേര്‍ത്താണ് കുറിപ്പ് പ്രചരിക്കുന്നത്.