അവര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്ന കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യില്ലെന്ന് നാഗചൈതന്യ!!… എന്നിട്ട് സാമന്ത ചെയ്തതോ?…!!

ഒരുപാട് കാലത്തെ പ്രണയത്തിനും നാല് വര്‍ഷത്തെ ദാമ്പത്യത്തിനും ഒടുവിലാണ് ആരാധകര്‍ക്ക് പ്രിയപ്പെട്ട ചായി-സാം ദമ്പതികള്‍ പിരിഞ്ഞത്. ഏറെ ആരാധകരുണ്ടായിരുന്ന ഈ താരദമ്പതികളുടെ വിവാഹ മോചനം എന്ന കടുത്ത തീരുമാനത്തിന്റെ കാരണം ഇപ്പോഴും ആരാധകര്‍ക്ക് വ്യക്തമല്ല.…

ഒരുപാട് കാലത്തെ പ്രണയത്തിനും നാല് വര്‍ഷത്തെ ദാമ്പത്യത്തിനും ഒടുവിലാണ് ആരാധകര്‍ക്ക് പ്രിയപ്പെട്ട ചായി-സാം ദമ്പതികള്‍ പിരിഞ്ഞത്. ഏറെ ആരാധകരുണ്ടായിരുന്ന ഈ താരദമ്പതികളുടെ വിവാഹ മോചനം എന്ന കടുത്ത തീരുമാനത്തിന്റെ കാരണം ഇപ്പോഴും ആരാധകര്‍ക്ക് വ്യക്തമല്ല. നിരവധി അഭ്യൂഹങ്ങളാണ് ഇതേ കുറിച്ച് പ്രചരിക്കുന്നത് എങ്കിലും അതിന് ഒന്നും തലപുണ്ണാക്കാതെ സാമന്തയും നാഗചൈതന്യയും അവരവരുടേതായ തിരക്കുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ പുഷ്പാ എന്ന സിനിമയിലെ സാമന്തയുടെ ഐറ്റം ഡാന്‍സാണ് ആരാധകരെ ത്രസിപ്പിക്കുന്നത്.

സാമന്തയുടെ ഡാന്‍സ് ചര്‍ച്ചയായതിനിടെ നാഗചൈതന്യ മുന്‍പ് പറഞ്ഞ ചില കാര്യങ്ങള്‍ ഉള്‍പ്പെട്ട ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള നാഗചൈതന്യയുടെ പ്രതികരണമാണ് പലവിധ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. എല്ലാതരം കഥാപാത്രങ്ങളും ചെയ്യാന്‍ തയ്യാറാണ് താനെന്നായിരുന്ന നാഗചൈതന്യ പറഞ്ഞത്. എന്നാല്‍ അത് തന്റെ കുടുംബത്തെ ബാധിക്കുന്നതാവരുത്. അവര്‍ക്ക് മോശം തോന്നിപ്പിക്കുന്നതോ നാണക്കേടുണ്ടാക്കുന്നതോ ആയ കഥാപാത്രങ്ങള്‍ താന്‍ സ്വീകരിക്കില്ലെന്നായിരുന്നു നാഗചൈതന്യ വ്യക്തമാക്കിയത്. ഈ അവസരത്തില്‍ ഇത് സാമന്തയ്ക്ക് കാലത്തിന് മുന്‍പേ സഞ്ചരിച്ച മറുപടി ആയിപ്പോയി എന്നാണ് ആരാധകര്‍ പറയുന്നത്.

അല്ലുഅര്‍ജുനും രശ്മിക മന്ദാനയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ പുഷ്പയില്‍ സമാന്ത ഒരു ഡാന്‍സ് നമ്പര്‍ ചെയ്യുന്നുണ്ട്. ഇതിനായി വലിയൊരു പ്രതിഫലം തന്നെയാണ് നടി വാങ്ങിച്ചതും. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അതേസമയം വിവാഹ ജീവിതത്തിലേക്ക് കടന്നതിന് ശേഷം നടി ഇത്തരം വേഷങ്ങള്‍ സ്വീകരിച്ചിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷവും അത്തരം വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ് സാമന്ത. ഇതിനും സാമന്തയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണോ ഭര്‍ത്താവായ നാഗചൈതന്യയെ ഒഴിവാക്കിയത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.