ഇതാഡാ…സിങ്കപ്പെണ്ണ്!!! മരണപാച്ചില്‍ നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞ് നിര്‍ത്തി യുവതി

മരണയോട്ടം നടത്തിയ സ്വകാര്യ ബസിനെ ഒറ്റയ്ക്ക് നേരിട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശി സാന്ദ്രയാണ് സിങ്കപ്പെണ്ണായി കൈയ്യടി നേടുന്നത്. കൂറ്റനാടിന് സമീപമാണ് സംഭവം. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മരണയോട്ടം നടത്തിയ രാജപ്രഭ…

മരണയോട്ടം നടത്തിയ സ്വകാര്യ ബസിനെ ഒറ്റയ്ക്ക് നേരിട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശി സാന്ദ്രയാണ് സിങ്കപ്പെണ്ണായി കൈയ്യടി നേടുന്നത്. കൂറ്റനാടിന് സമീപമാണ് സംഭവം. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മരണയോട്ടം നടത്തിയ രാജപ്രഭ ബസിനെതിരെയാണ് സാന്ദ്ര പ്രതിഷേധിച്ചത്.

സാന്ദ്ര രാവിലെ റോഡിലൂടെ പോകുമ്പോള്‍ പുറകില്‍ നിന്ന് വന്ന ബസ് അപകടകരമായ രീതിയില്‍ ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടില്‍ കടന്നു പോയത്. എതിരെ വന്ന ലോറി കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടായത്.

കടന്നു പോകാന്‍ ഇടമില്ലെന്ന് ഉറപ്പായിട്ടും ഡ്രൈവര്‍ നടത്തിയ സാഹസം കാരണം
സാന്ദ്രയ്ക്ക് സ്‌കൂട്ടര്‍ ചാലിലേക്ക് ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കേണ്ടി വന്നെങ്കിലും തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം പിന്തുടര്‍ന്ന് ബസിനെ മറികടന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു സാന്ദ്ര.

പിന്തുടര്‍ന്ന് സാന്ദ്ര ബസിനെ തടഞ്ഞപ്പോള്‍ ഡ്രൈവര്‍ ചെവിയില്‍ ഇയര്‍ഫോണ്‍ കുത്തിവച്ച നിലയിലായിരുന്നു. സാന്ദ്ര സംസാരിക്കുമ്പോഴും ഇയര്‍ഫോണ്‍ എടുത്ത് മാറ്റാന്‍ ഡ്രൈവര്‍ തയ്യാറായില്ല.

‘വലിയ വണ്ടി ആണെന്ന് കരുതി എന്തും ചെയ്യാമെന്നാണോ, നിങ്ങള്‍ക്ക് മാത്രം കടന്നുപോയാല്‍ പോര, മറ്റുള്ളവര്‍ക്കും യാത്ര ചെയ്യണം. ഞാന്‍ ചത്തു പോയിരുന്നെങ്കിലോ. പെണ്‍പിളേളരല്ലേ, കുട്ടിയല്ലേ ഒന്നും ചെയ്യില്ലെന്നാണോ വിചാരം’. സാന്ദ്ര ഡ്രൈവറോട് പറഞ്ഞു. എന്നാല്‍ ഇതൊന്നും കേള്‍ക്കാത്ത മട്ടില്‍ തന്നെ അവഗണിച്ചെന്ന് സാന്ദ്ര പറയുന്നു.

അതേസമയം, സാന്ദ്ര ബസ് തടഞ്ഞു നിര്‍ത്തി ഒച്ച വച്ചപ്പോഴും ബസിലെ ഒരു യാത്രക്കാരന്‍ ഒഴികെയുള്ളവരോ വഴിയാത്രക്കാരോ ഒന്നും പിന്തുണച്ചില്ല. ഒരു യാത്രക്കാരന്‍ മാത്രമാണ് തന്റെ ഒറ്റയാള്‍ പോരാട്ടത്തെ അഭിനന്ദിച്ചതെന്ന് സാന്ദ്ര പറഞ്ഞു.

എന്നാല്‍ തന്നോട് ആണ്‍കുട്ടികളെ പോലെ ഗുണ്ടായിസം കാണിക്കുകയാണോ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു എന്ന് സാന്ദ്ര പറയുന്നു. ഇതേ ബസില്‍ നിന്ന് ഇതിന് മുമ്പും തനിക്ക് മോശം അനുഭവം ഉണ്ടായിരുന്നതായും സാന്ദ്ര പറയുന്നു.

അതേസമയം, സംഭവത്തില്‍ നിയമപരമായി നീങ്ങാന്‍ തന്നെയാണ് സാന്ദ്രയുടെ തീരുമാനം. ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ നിന്ന് ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിദുദ പഠനം പൂര്‍ത്തിയാക്കിയയാളാണ് സാന്ദ്ര, എല്‍എല്‍ബി എന്‍ട്രന്‍സിനുള്ള തയ്യാറെടുപ്പിലാണ് സാന്ദ്ര ഇപ്പോള്‍.