ഭഗവാനെ മുറുകെ പിടിച്ച് വേദനകള്‍ക്കിടയിലും അവന്‍ ചിരിക്കുന്നുണ്ട്! പ്രഭുലാലിനെ നേരില്‍ കണ്ട് സീമ ജി നായര്‍

മലയാളികളുടെ പ്രിയ നടിയാണ് സീമ ജി നായര്‍. ജീവകാരുണ്യ പ്രവര്‍ത്തക കൂടിയാണ് സീമ. കാന്‍സര്‍ ബാധിതരായവര്‍ക്ക് തന്നാലാകുന്ന സഹായം സീമ ചെയ്യാറുണ്ട്. കാന്‍സര്‍ ബാധിതയായി മരണപ്പെട്ട നടി ശരണ്യയെ കുഞ്ഞുജത്തിയായി ചേര്‍ത്ത് നിര്‍ത്തിയിരുന്നു സീമ.…

മലയാളികളുടെ പ്രിയ നടിയാണ് സീമ ജി നായര്‍. ജീവകാരുണ്യ പ്രവര്‍ത്തക കൂടിയാണ് സീമ. കാന്‍സര്‍ ബാധിതരായവര്‍ക്ക് തന്നാലാകുന്ന സഹായം സീമ ചെയ്യാറുണ്ട്. കാന്‍സര്‍ ബാധിതയായി മരണപ്പെട്ട നടി ശരണ്യയെ കുഞ്ഞുജത്തിയായി ചേര്‍ത്ത് നിര്‍ത്തിയിരുന്നു സീമ. മാത്രമല്ല നന്ദു മഹാദേവയ്ക്കുമൊപ്പം ആശ്വാസം പകര്‍ന്ന് സീമ ഉണ്ടായിരുന്നു.

ഇപ്പോള്‍ കാന്‍സര്‍ ബാധിതനായ പ്രഭുലാല്‍ പ്രസന്നനെയും നേരില്‍ കണ്ട് ആശ്വസം പകര്‍ന്നിരിക്കുകയാണ് സീമ. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ എത്തിയാണ് നടി പ്രഭുലാലിനെ കണ്ടത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സീമ ജി നായര്‍ പ്രഭുലാലിനെ കണ്ട കാര്യം അറിയിച്ചത്.

ശുഭദിനം ..ഇന്നലെ കോഴിക്കോട് MVR ഹോസ്പിറ്റലില്‍ ഞാന്‍ പ്രഭുവിനെ കാണാന്‍ പോയിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ഡ്രെസ്സിംഗ് റൂമില്‍ ആയിരുന്നു. ജീവിതത്തില്‍ പരീക്ഷണങ്ങളിലൂടെയായിരുന്നു അവന്റെ യാത്ര. അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും കാന്‍സറിന്റെ രൂപത്തില്‍ അടുത്ത വേദനയും. ഈ വേദനകള്‍ക്കിടയിലും അവന്‍ ചിരിക്കുന്നുണ്ടായിരുന്നെന്ന് സീമ പറയുന്നു.

കുറച്ചു നേരം അവനോടൊപ്പം ചെലവഴിച്ചു അവിടുന്ന് യാത്രയാവുമ്പോള്‍ അവന്‍ കയ്യില്‍ മുറുകെ പിടിച്ച ഒരു ശിവലിംഗം കണ്ടു. അവന്‍ ഭഗവാനെ മുറുകെ പിടിച്ചിരിക്കുകയാണ്. മഹാദേവന്‍ പ്രഭുവിനെ രക്ഷിക്കട്ടെ. MVR ഇല്‍ നിന്നും ഇറങ്ങുമ്പോള്‍ മനസ് അവിടുത്തെ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ നാരായണന്‍ കുട്ടി വാരിയരിലും. മറ്റെല്ലാ ഡോക്ടര്‍സിലും. ഈശ്വരനിലും അര്‍പ്പിക്കുകയായിരുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം കുറച്ചുമുഖങ്ങള്‍ ഉണ്ടായിരുന്നു. അവരെ കുറിച്ചും എനിക്കെഴുതണം. അത് വരും ദിവസങ്ങളില്‍ എന്നും സീമ കുറിച്ചു.

ചികിത്സയ്ക്ക് വേണ്ടി എല്ലാവരും സഹായിക്കണമെന്ന് പ്രഭുലാല്‍ പ്രസന്നന്‍ സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയിരിക്കുകയാണ് കറുത്തമറുക്.

കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിലെ പരിശോധനയില്‍ തോളിലെ ട്യൂമര്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന സ്ഥിതിയിലാണെന്നു തിരിച്ചറിഞ്ഞു. ഇമ്യൂണോ തെറപ്പിയിലൂടെ മറുക് ചുരുക്കിയശേഷം ശസ്ത്രക്രിയ നടത്താനാണു ശ്രമിക്കുന്നത്. ആറുമാസംനീളുന്ന ചികിത്സയ്ക്ക് മാസം രണ്ടുഡോസ് മരുന്നുവേണം. ഒരു ഡോസിന് രണ്ടുലക്ഷം രൂപയാകും. ആറുമാസത്തേക്കുള്ള മരുന്നിനു മാത്രം 24 ലക്ഷം രൂപവേണം. താമസവും ഭക്ഷണവും മറ്റു ചെലവുകളുമുള്‍പ്പെടെ കുറഞ്ഞത് 35 ലക്ഷം രൂപ വേണ്ടിവരും. ആറു സെന്റില്‍ കുഞ്ഞുവീട് മാത്രമുള്ള കുടുംബമാണ്.