ഇപ്പോഴും നേരിട്ട് കണ്ടാല്‍ മുട്ടിടിയ്ക്കും..!! മമ്മൂക്കയെ കുറിച്ച് സീമ ജി നായര്‍ പറഞ്ഞത്..!!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് സീമ.ജി.നായര്‍. അടുത്തിടെ സിനിമാ സീരിയല്‍ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. അഭിനയിച്ചാലും ചിലര്‍ പണം…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് സീമ.ജി.നായര്‍. അടുത്തിടെ സിനിമാ സീരിയല്‍ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. അഭിനയിച്ചാലും ചിലര്‍ പണം തരില്ലെന്നും അടുത്ത് പരിചയം ഉള്ളവര്‍ പോലും സിനിമയില്‍ വേഷം തരാന്‍ വിസമ്മതിച്ചിരുന്നു എന്നെല്ലാം താരം ഈയിടെയ്ക്ക് തുറന്ന് പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം, തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് പ്രേക്ഷകരുടെ മുന്നില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വരാറുള്ളത്.

ഇപ്പോഴിതാ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്കുണ്ടായ ഒരു നല്ല അനുഭവത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിയെ താരസംഘടനയായ അമ്മയുടെ മീറ്റിംഗില്‍ വെച്ച് കണ്ടതിനെ കുറിച്ചും സംസാരിച്ചതിനെ കുറിച്ചുമാണ് താരം പറയുന്നത്. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും നേരിട്ട് കണ്ടാല്‍ മുട്ടിടിക്കുമെന്ന് ആണ് നടി സീമ ജി. നായര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറയുന്നത്. താരത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയായിരുന്നു… മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയോടൊപ്പം.. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക.. മലയാളത്തിന്റെ മെഗാസ്റ്റാര്‍..

എനിക്കും കുറച്ചു സിനിമകളില്‍ കൂടെ വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ഉണ്ടായി.. ആദ്യം ചെയ്ത ക്രോണിക് ബാച്ചിലറില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള സീന്‍ ഉണ്ടായിരുന്നില്ല..പിന്നെ കുട്ടനാടന്‍ വ്ലോഗ്, രാപ്പകല്‍, നേരറിയാന്‍ സിബിഐ, കറുത്ത പക്ഷികള്‍ അങ്ങനെ ചില സിനിമകള്‍.. ഇത്രയും വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും നേരിട്ട് കാണുമ്പോള്‍ മുട്ടിടിക്കും.. അത് വല്യേട്ടനോടുള്ള ബഹുമാനം കൊണ്ടുള്ള പേടി..അമ്മ മീറ്റിംഗിനിടയില്‍ കണ്ട് സംസാരിച്ചപ്പോള്‍ യൂട്യൂബ് ചാനലിനെ കുറിച്ചും മറ്റും അന്വേഷിച്ചു, അദ്ദേഹം ഇതൊക്കെ ശ്രദ്ധിക്കുന്നു എന്നറിയുന്നത് വളരെയേറെ സന്തോഷം, അഭിമാനം.. എന്നായിരുന്നു താരം കുറിച്ചത്.