‘ഈ സിനിമക്ക് നല്ലൊരു കഥയുണ്ടെന്ന് ശ്രദ്ധിച്ചാല്‍ മനസിലാകും, നിരവധി എലമെന്റുകള്‍ ഉള്ള സിനിമ’

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തിയ ചിത്രം സാറ്റര്‍ഡേ നൈറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി- റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. ഇപ്പോഴിതാ…

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തിയ ചിത്രം സാറ്റര്‍ഡേ നൈറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി- റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഫീല്‍ ഗുഡ് മൂവിയായി എടുത്ത് അതിനോട് ഒട്ടും നീതീകരിക്കാതെ അവസാനിച്ചുപോയ സിനിമയാണ് സാറ്റര്‍ഡേ നൈറ്റെന്ന് ഷബീര്‍ പാലോട് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

saturday-night453

ഫീല്‍ ഗുഡ് മൂവിയായി എടുത്ത് അതിനോട് ഒട്ടും നീതീകരിക്കാതെ അവസാനിച്ചുപോയ സിനിമയാണ് സാറ്റര്‍ഡേ നൈറ്റ്. ഒരു തരത്തില്‍ ഈ സിനിമ തീരുമ്പോഴാണ് ഗുഡ് ഫീല്‍ ഉണ്ടാകുന്നത്.
‘ബ്രൊമാന്‍സ്'(ആണ്‍ സുഹൃത്തുക്കള്‍ക്കിടയിലെ റൊമാന്‍സ്) എന്ന് വിളിക്കുന്ന 75 ശതമാനത്തിലധികം സക്‌സസ് റേറ്റ് ഉള്ള വിഷയത്തിലാണ് സിനിമ എടുത്തിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായ ‘ഇന്‍ ഹരിഹര്‍ നഗര്‍’ പറയുന്ന വിഷയവും ബ്രോമാന്‍സ് തന്നെയാണ്. ഇത്ര സാധ്യതകളുണ്ടായിട്ടും ഇത്ര വലിയൊരു പരാജയമാകാന്‍ തക്ക എന്ത് കാരണങ്ങളാണ് സാറ്റര്‍ഡെ നൈറ്റിന് ഉള്ളതെന്ന് പരിശോധിക്കാം.
മികവുകള്‍
1. പ്രമേയം
സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമ വിജയിക്കാനോ ശരാശരിയില്‍ നില്‍ക്കാനോ ഉള്ള സാധ്യതയായിരുന്നു കൂടുതല്‍. അതിനു കാരണം സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയമാണ്. നാല് പുരുഷ സുഹൃത്തുക്കള്‍, അവരുടെ ആഴത്തിലുള്ള സൗഹൃദം എന്നിവയൊക്കെ തീയറ്ററിലേക്ക് വരുന്ന ആദ്യത്തെ കൂട്ടം ഓഡിയന്‍സിന് ഏറെ റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരിക്കും. ഈ ആള്‍കൂട്ടമാണ് ഒരു സിനിമയുടെ ഇനീഷ്യലിനെ സ്വാധീനിക്കുക. പ്രമേയത്തിന്റെ തിര?െഞ്ഞടുപ്പ് കൃത്യമായിരുന്നു സിനിമയില്‍.
2.വിജയ ഫോര്‍മുല
കൃത്യമായ വിജയ ഫോര്‍മുലയുള്ള സിനിമയാണ് ‘സാറ്റര്‍ഡേ നൈറ്റ്’.മികച്ച യുവതാരങ്ങളുടേയും, റോഷന്‍ ആന്‍ഡ്രൂസ് എന്ന നല്ല സിനിമാറ്റിക് സെന്‍സുള്ള സംവിധായകന്റേയും സാന്നിധ്യം അണിയറയിലുണ്ട്. കുറേക്കാലമായി മലയാളത്തില്‍ വന്നിട്ടില്ലാത്തൊരു പ്രമേയ പരിസരവും സിനിമ കൊണ്ടുവരുന്നുണ്ട്.
3.നല്ല കഥ
ഈ സിനിമക്ക് നല്ലൊരു കഥയുണ്ടെന്ന് ശ്രദ്ധിച്ചാല്‍ മനസിലാകും. ഈ സിനിമ കണ്ടശേഷം ഇതിലെ കഥ നിങ്ങള്‍ ആരോടെങ്കിലും പറഞ്ഞുനോക്കൂ. അയാള്‍ക്കത് തീര്‍ച്ചയായും ഇഷ്ടപ്പെടും. ആഴത്തിലുള്ള സൗഹൃദം, വിശ്വാസവും വിശ്വാസ വഞ്ചനയും, മേമ്പൊടിക്ക് പ്രണയം, കലഹം, അതിജീവനം എന്നിങ്ങനെ മനുഷ്യരെ സ്വാധീനിക്കുന്ന നിരവധി എലമെന്റുകള്‍ ഉള്ള സിനിമയാണ് സാറ്റര്‍ഡേ നൈറ്റ്.
4.സ്?പെക്ടക്കിള്‍സ്
ദൃശ്യപരത എന്ന് നമ്മുക്ക് സ്?പെക്ടക്കിള്‍സിനെ തര്‍ജ്ജമപ്പെടുത്താം. ഉദ: ഷോര്‍ട്ട് ഫിലിമിനേക്കാള്‍ നാം പരസ്യങ്ങളെ ഇഷ്ടപ്പെടുന്നത് അതൊരു സ്?പെക്ടക്കിള്‍ ആയതിനാലാണ്. ഒരു കുട്ടിക്കുപോലും ആസ്വദിക്കാനും റിലേറ്റ് ചെയ്യാനും ഇത്തരം സ്?പെക്ടക്കിള്‍സ് മതിയാകും.
സിനിമ കാണാത്ത കുട്ടി ടി.വിയില്‍ പരസ്യം വന്നാല്‍ ഓടിപ്പോകുന്നത് കണ്ടിട്ടില്ലേ. അതിനുകാരണവും ഇതാണ്. തല്ലുമാലയൊക്കെ ഇത്തരം വര്‍ണാഭമായ കാഴ്ച്ചയുള്ള സിനിമയാണ്. സാറ്റര്‍ഡേ നൈറ്റിലും ഈയൊരു പ്രത്യേകത കാണാനാകും. സിനിമയിലെ കോസ്റ്റ്യും, വാഹനങ്ങള്‍, ലൊക്കേഷന്‍, നിയോണ്‍ ലൈറ്റുകളുടെ ആധിഖ്യം അങ്ങിനെ എല്ലാത്തിലും ഈ ദൃശ്യപരത കൊണ്ടുവരാന്‍ അണിയറക്കാര്‍ ശ്രമിച്ചിട്ടുണ്ട്.
5. ബ്രില്ല്യന്‍സ്
സിനിമയില്‍ ബ്രില്ല്യന്റായി തോന്നിയത് ചില ബൈക്ക് സീനുകളാണ്. നിവിനും അജുവും നഗരത്തിലൂടെ ബൈക്കില്‍ സംസാരിച്ച് നീങ്ങുന്ന സീന്‍ അത്തരത്തിലുള്ളതാണ്. ആ സീനുകളിലെ ആംഗിള്‍ നന്നായി തോന്നി. സാധാരണ പിന്നില്‍ നിന്നും മുന്നില്‍ നിന്നും എടുക്കുന്ന അത്തരം സീനുകള്‍ ഇവിടെ വ്യത്യസ്തമാക്കിയിട്ടുണ്ട്. ചെടിച്ചട്ടി കാറില്‍ ഇടുന്ന സീനാണ് ചിരിപ്പിച്ച ഒരു രംഗം..
6.ഒഴിവാക്കിയ ക്ലീഷേ
സിനിമയില്‍ മതസൗഹാര്‍ദ്ദം തിരികിക്കയറ്റി വൃത്തികേടാക്കാന്‍ അണിയറക്കാര്‍ ശ്രമിച്ചിട്ടില്ല.
പോരായ്മകള്‍
1. അവിശ്വസനീയം
ഈ സിനിമയിലെ ഏറ്റവും വലിയ പോരായ്മ മികച്ച പ്രമേയത്തെ വിശ്വസനീയമായി അവതരിപ്പിക്കാനായില്ല എന്നതാണ്. സിനിമ എന്നാല്‍ കാഴ്ച്ചയിലൂടെ പ്രേക്ഷകനില്‍ നാം ആര്‍ജി?െച്ചടുക്കുന്ന വിശ്വാസമാണ്. സിനിമയില്‍ താരങ്ങള്‍ ജനിക്കുന്നത് ഈ വിശ്വാസ മൂലധനത്തിന്റെ ബലത്തിലാണ്. ബാലയ്യയും രജനീകാന്തും വെടിയുണ്ട പിടിച്ചുനിര്‍ത്തും എന്ന് ആരാധകര്‍ വിശ്വസിക്കുന്നത, നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ അവര്‍ ആര്‍ജിച്ചെടുത്ത വി?ശ്വാസം കൊണ്ടാണ്.
കഥാപാത്രങ്ങള്‍ വളരുന്നതും അങ്ങിനെതന്നെ. സാറ്റര്‍ഡേ നൈറ്റില്‍ ഒരിടത്തും ഈ നാല് കഥാപാത്രങ്ങളും തമ്മിലുള്ള ആത്മബന്ധം എസ്റ്റാബ്ലിഷ് ചെയ്യുന്ന ഒരു ഫ്‌ലാഷ്ബാക്കോ പ്രസന്റ് സീനോ ഇല്ല. അവര്‍ തമ്മിലുള്ള വൈരവും എസ്റ്റാബ്ലിഷ് ചെയ്യുന്നില്ല. സ്‌ക്രീനില്‍ കാണുമ്പോള്‍ മുതല്‍ വളരെ വിചിത്രമായി പെരുമാറുന്ന നാലുപേര്‍ എന്നുമാത്രമേ ഇതിലെ കഥാപാത്രങ്ങളെപ്പറ്റി പ്രേക്ഷകര്‍ക്ക് ചിന്തിക്കാനാവൂ.
2. തിരക്കഥയിലെ സുഷിരങ്ങള്‍
സിനിമയിലെ ഏറ്റവും വലിയ വില്ലന്‍ തിരക്കഥയാണ്. പറയാനുള്ള ഒന്നും പറയുന്നുമില്ല, ആവശ്യമില്ലാത്തതുപറഞ്ഞ് കാടുകയറുകയും ചെയ്യുന്ന തിരക്കഥ ഒരു ദുരന്തമായി സ്വയം അവസാനിക്കുകയാണ്. ഈ തിരക്കഥയില്‍ നിന്ന് 40 മിനിട്ട് ഒഴിവാക്കിയാല്‍പ്പോലും അത് സിനിമക്ക് ഒരു കുഴപ്പവും ചെയ്യുമായിരുന്നില്ല. ഉദ: സിജുവിന്റെ അജിതും ഗ്രേസ് ആന്റണിയുടെ സൂസനും തമ്മിലുള്ള ബന്ധം എത്ര അലസമായാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. ഇരുവരും തമ്മില്‍ ഓഫീസിലോ മറ്റോ വച്ച് പരസ്പരം കാണുന്ന ഒരുമിനിറ്റ് റൊമാന്‍സ് സീന്‍ കൊണ്ട് ഒഴിവാക്കാമായിരുന്ന കണ്‍ഫ്യൂഷന്‍ അതേപടി നിലനിര്‍ത്തിയതിന് ആരെയാണ് കുറ്റം പറയുക.
സിനിമയിലെ ഏറ്റവും നിര്‍ണായകമായ ബാര്‍ ഫൈറ്റ് സീന്‍ ഇതിലും നന്നായി ഹോം യൂ ട്യുബേഴ്‌സ് വരെ എടുക്കും. ഇത്രയും ബ്രില്ല്യന്റായ പ്രേക്ഷക സമൂഹത്തിലേക്ക് ഇത്രയും കെയര്‍ലെസ്സായി ഒരു സിനിമ എടുത്തിട്ട് അത് കണ്ട് വിജയിപ്പിക്കണം എന്ന് പറയുന്നത് എന്ത് ന്യായത്തിലാണെന്നറിയില്ല.
3. മേക്കിങ്ങിലെ അലസത
സിനിമ ഇറങ്ങുമ്പോള്‍ മുതല്‍ അതിലെ ബ്രില്ല്യന്‍സുകള്‍ ചര്‍ച്ചചെയ്യുന്ന കാലമാണിത്. ബ്രില്ല്യന്‍സ് ഇ?െല്ലങ്കിലും കണ്ടിന്യുവേഷന്‍ ശ്രദ്ധിച്ചാല്‍ മാത്രം ഒഴിവാക്കാവുന്ന നിരവധി മണ്ടത്തരങ്ങള്‍ സാറ്റര്‍ഡേ നൈറ്റിലുണ്ട്. സ്റ്റാന്‍ലിയുടെ വീട്ടിലേക്ക് വരുന്ന അജിത്തും ജസ്റ്റിനും ഇത്രയും താഴ്ന്ന മതിലുണ്ടായിട്ടും മരം കയറി ചാടിക്കടക്കുന്നതെന്തിനാണ്. ചെടിച്ചട്ടിയിട്ട് തകര്‍ത്ത കാര്‍ കഴുകി വൃത്തിയാക്കിയപോലെ അടുത്ത സീനില്‍ വരുന്നതിന്റെ ലോജിക് എന്താണ്. സിനിമയിലെ പ്രധാന കഥാപാത്രമായ ഷെറിന്‍ വന്നു?േപാകുന്നത് ഒരു സീനിലാണ്. ഷെറിനെ കാണാനെത്തുന്നവരെ ഭര്‍ത്താവ് തല്ലുന്നതെന്തിനാണ്?
4.ഫേക്ക് ഹാപ്പിനസ്
സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഫേക്ക് ഹാപ്പിനസ്സാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. സിനിമയില്‍ ഹാപ്പിനസ്സിന്റേയും ആത്മാര്‍ഥതയുടേയും പ്രതീകമായി കാണിക്കുന്ന പൂച്ച സുനില്‍ എത്രപരെ അങ്ങിനെ വിശ്വസിപ്പിച്ചു എന്നറിയില്ല. ഹാങ്ങോവറില്‍ സാക്ക് ഗാലിഫ്‌ലാങ്കിസ് ചെയ്ത അലന്‍ എന്ന കഥാപാത്രത്തിന്റെ ഛായയുള്ളയാളാണ് പൂച്ച സുനില്‍. ഹാങ്ങോവറില്‍ ഗംഭീരമായി സാക്ക് ചെയ്ത കഥാപാത്രമാണ് അലന്‍.
നിഷ്‌കളങ്കമായ മണ്ടത്തരങ്ങളിലൂടെ സുഹൃത്തുക്കളെ വെട്ടിലാക്കുന്ന അലനില്‍ നിന്ന് പൂച്ചയിലെത്തുമ്പോള്‍ അയാളുടെ പെരുമാറ്റം കുറച്ച് ക്രൂക്കഡ് ആണെന്ന് ?പ്രേക്ഷകന് തോന്നാനിടയുണ്ട്. മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനായി ഇറക്കിവിട്ടപോലെ. സിനിമ ഉദ്‌ഘോഷിക്കുന്ന സന്തോഷം, ഫീല്‍ ഗുഡ്‌നെസ്സ്, സൗഹൃദം തുടങ്ങിയവ വിചിത്രവും ലോജിക്കലായി തെളിയിക്കാനാവാത്തതുമാണ്.
5.സ്റ്റീരിയോ ടൈപ്പായ സ്ത്രീ കഥാപാത്രങ്ങള്‍
സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ സ്റ്റീരിയോ ടൈപ്പുകളാണ്. തേക്കുന്ന, സമാധാനം കൊടുക്കാത്ത, സൗഹൃദം തടയുന്ന സ്ത്രീകളാണ് സിനിമയില്‍ ഉടനീളം കാണാനാകുന്നത്.
6.അനന്തമായ പോരായ്മകള്‍
സാറ്റര്‍ഡേ നൈറ്റിലെ പോരായ്മകള്‍ അനന്തമായി നീളുന്നു എന്നതാണ് പ്രധാന പോരായ്മ.
എഴുത്ത് കുറച്ച് നീണ്ടു എന്നറിയാം. കൊറിയയില്‍ നിരീപണം ഇല്ല എന്ന് സംവിധായകന്‍ പറഞ്ഞതുകാരണം വിവാദമുണ്ടായ സിനിമയാണ് സാറ്റര്‍ഡേ നൈറ്റ്. സിനിമയെപ്പറ്റി പറയുന്നവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്ന കാലമാണിത്. അതുകൊണ്ടാണ് കുഴപ്പങ്ങള്‍ കുറച്ചധികം വിസ്തരിച്ച് പറയേണ്ടിവരുന്നത്. ഹാങ്ങോവര്‍ മുതല്‍ എ ഫ്യു ബെസ്റ്റ് മെന്‍, വെന്‍ ഹീറോസ് ഫ്‌ലൈ തുടങ്ങി സിന്ദഗി നോ മിലേഗി ദൊബാര വരെയുള്ള അസംഖ്യം സിനിമകളുടെ ഛായ സാറ്റര്‍ഡേ നൈററില്‍ ഉണ്ട്. പക്ഷെ ഇതുവരെ ഇറങ്ങിയ ഏറ്റവും മോശം ഫീല്‍ഗുഡ് സൗഹൃദ സിനിമയാകും ഇത്. സാറ്റര്‍ഡേ ?നൈറ്റിന് അഞ്ചില്‍ ഒരു മാര്‍ക്കെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.