ആ ഒരു ലേബൽ ഒരുപാട് സഹായിച്ചിട്ടുണ്ടെകിലും ഒരുപാട് സമ്മർദ്ദങ്ങളും ഉണ്ടായിട്ടുണ്ട്!

മലയാളത്തിന്റെ വാനമ്ബാടി ചിത്രയെപോലെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍. അമ്മയ്ക്ക് പിന്നാലെ സുജാതയുടെ മകള്‍ ശ്വേതയും സിനിമാ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായി 2017 ഡിസംബറിലാണ് ശ്വേതയ്ക്ക് ഭര്‍ത്താവ് അശ്വിനും ഒരു പെണ്‍കുഞ്ഞ്…

shwetha about sujatha

മലയാളത്തിന്റെ വാനമ്ബാടി ചിത്രയെപോലെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍. അമ്മയ്ക്ക് പിന്നാലെ സുജാതയുടെ മകള്‍ ശ്വേതയും സിനിമാ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായി 2017 ഡിസംബറിലാണ് ശ്വേതയ്ക്ക് ഭര്‍ത്താവ് അശ്വിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. ശ്രേഷ്ഠയെന്നാണ് കുഞ്ഞിന്റെ പേര്. സുജാതയ്ക്കും അമ്മ ശ്വേതയ്ക്കു മൊപ്പമുളള കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ലോക്ഡൗണില്‍ കുഞ്ഞിനൊപ്പം ഏറെ സമയം ചിലവഴിക്കാന്‍ പറ്റുന്ന സന്തോഷത്തിലാണ് സുജാതയും മകള്‍ ശ്വേതയും. ചെന്നൈയിലെ വീട്ടിലാണ് കുടുംബസമേതം ഇവര്‍ താമസിക്കുന്നത്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ താൻ നേരിട്ട കാര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശ്വേതാ. സുജാതയുടെ മകൾ എന്ന ലേബൽ ഒരുപാട് സ്ഥലങ്ങളിൽ ഉപകാര പെട്ടിട്ടുണ്ട്. പാട്ട് പഠിച്ചിട്ടുണ്ടെകിലും പാടാൻ അവസരം ലഭിച്ചാൽ അമ്മയുടെ പേരിന്റെ ലേബലിൽ ആദ്യ ഗാനം പാടാൻ അവസരം ലഭിക്കുമായിരിക്കും. എന്നാൽ നമ്മുടെ പാട്ട് സംഗീത സംവിധായകർക്ക് ഇഷ്ട്ടപ്പെട്ടാൽ മാത്രമേ വീണ്ടും അവസരം ലഭിക്കു. ആദ്യ പാട്ട് കൊള്ളില്ല എങ്കിൽ പിന്നെ ആരും വിളിക്കില്ല എന്ന് അറിയാമായിരുന്നു. ആദ്യ സമയത്ത് ഒക്കെ റെക്കോർഡിങ്ങിനു വേണ്ടി വിളിക്കുമ്പോൾ എന്നിൽ നിന്നും കൂടുതൽ ഭാവങ്ങൾ ഒക്കെ സംഗീത സംവിധായകർ പ്രതീക്ഷിച്ചിരുന്നു.

കാരണം ‘അമ്മ ഭാവ ഗായിക എന്നാണല്ലോ അറിയപ്പെടുന്നത്. അപ്പോൾ ആ ഗുണങ്ങൾ ഒക്കെ മകളിലും വേണമെന്ന് അവർ പറഞ്ഞിരുന്നു . പാടുന്ന സമയത്ത് അമ്മയെ പോലെ തനിക്കും ഭാവങ്ങൾ ഒക്കെ വരണം എന്ന് അവർ പറഞ്ഞു. അതൊക്കെ കുറെയൊക്കെ എനിക്ക് സമ്മർദ്ദം ഉണ്ടായ കാര്യങ്ങൾ ആണ് എന്നും ശ്വേത പറഞ്ഞു.