എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു പരത്തി..!! മുകേഷും ജഗദീഷും അശോകനും ഒരുപാട് റാഗ് ചെയ്തു..! – സിദ്ദിഖ്

ഹാസ്യമായാലും സ്വഭാവ നടനായാലും എല്ലാം സിദ്ദിഖ് എന്ന നടന്റെ കൈകളില്‍ ഭദ്രമാണ്. ഹാസ്യങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച താരം പിന്നീട് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് എത്തിയപ്പോള്‍ എല്ലാവരും അമ്പരന്ന് പോയിട്ടുണ്ട്. ഇന്‍ ഹരി ഹര്‍ നഗര്‍ എന്ന സിനിമയിലെ ഗോവിന്‍ കുട്ടിയെ മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. അന്ന് സിനിമയില്‍ മറ്റ കഥാപാത്രങ്ങളായി എത്തിയ മുകേഷും ജഗദീഷും അശോകനുമെല്ലാം സിദ്ദിഖിനേക്കാള്‍ സീനിയേഴ്‌സ് ആയിരുന്നത് കൊണ്ടു തന്നെ തനിക്ക് റാഗ്ഗിംങുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നാണ് താരം തുറന്ന് പറയുന്നത്.

കൂടെ അന്ന് സെറ്റില്‍ വെച്ചുണ്ടായ രസകരമായ സംഭവത്തെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവെയ്ക്കുകയാണ് സിദ്ദിഖ്. നടന്റെ വാക്കുകളിലേക്ക്… ഇന്‍ ഹരിഹര്‍ നഗര്‍ ചെയ്യുമ്പോള്‍ ഞാനാണ് ഏറ്റവും ജൂനിയര്‍. മുകേഷും ജഗദീഷും അശോകനുമൊക്കെ എന്നേക്കാള്‍ സീനിയര്‍ ആക്ടേഴ്‌സാണ്. അപ്പോള്‍ പ്രധാനമായും അവര്‍ എന്നെയാണ് റാഗ് ചെയ്യുന്നത്. എനിക്കാണെങ്കില്‍ ഈ സിനിമ വേണം. ഇവര്‍ നാല് പേരും കൂടി ഇരിക്കുന്നിടത്തേക്ക് അവര്‍ക്കൊപ്പം ഇരിക്കാന്‍ ഞാന്‍ വന്നാല്‍ ഗീത വിജയന്‍ പതുക്കെ എഴുന്നേറ്റ് പോകും.

ഞാന്‍ വിചാരിച്ചു അവര്‍ക്ക് എന്നെ അങ്ങനെ പരിചയമൊന്നുമില്ലല്ലോ അതുകൊണ്ടായിരിക്കുമെന്ന്. കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് കാര്യം മനസിലാക്കുന്നത്. ഇവര്‍ മൂന്ന് പേരും കൂടെ ഗീത വിജയന്റെ അടുത്ത് പറഞ്ഞിരിക്കുന്നത് എനിക്ക് ഭ്രാന്താണെന്നും ഭ്രാന്താശുപത്രിയില്‍ നിന്നും കൊണ്ടുവന്നിരിക്കുകയാണെന്നുമാണ്.

ഞാന്‍ സംവിധായകന്‍ സിദ്ദിഖിന്റെ അടുത്ത സുഹൃത്താണെന്നും അതുകൊണ്ട് റോള്‍ കൊടുത്തിരിക്കുകയാണെന്നുമാണ് പറഞ്ഞുവെച്ചിരിക്കുന്നത്. റോള്‍ കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ഇയാള്‍ സിദ്ദിഖിനെ കൊല്ലുമെന്നും പറഞ്ഞുവെച്ചു. ഇത് കേട്ടിട്ട് ഇവര്‍ക്ക് എന്നെ പേടിയാണ്. പിന്നീട് ഇതിന്റെ സത്യാവസ്ഥ അവര്‍ തന്നെ ഗീതയോട് പറഞ്ഞു.

Aswathy