ഒരു കൈ വെ, ട്ടിമാറ്റിയത് പോലെ തോന്നുന്നു എന്ന് പറഞ്ഞു ദിലീപ്

കഴിഞ്ഞ ദിവസമാണ് മലയാള സിനിമയുടെ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ കാർത്തിക് ചെന്നൈ അന്തരിച്ചത്. മലയാള സിനിമയുമായി ബന്ധപെട്ടു ചെന്നൈയിൽ നടക്കുന്ന എന്ത് കാര്യങ്ങൾക്കും വേണ്ട സഹായം നല്കിക്കൊണ്ടിരുന്നത് കാർത്തിക് ആയിരുന്നു. അത് കൊണ്ട്…

കഴിഞ്ഞ ദിവസമാണ് മലയാള സിനിമയുടെ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ കാർത്തിക് ചെന്നൈ അന്തരിച്ചത്. മലയാള സിനിമയുമായി ബന്ധപെട്ടു ചെന്നൈയിൽ നടക്കുന്ന എന്ത് കാര്യങ്ങൾക്കും വേണ്ട സഹായം നല്കിക്കൊണ്ടിരുന്നത് കാർത്തിക് ആയിരുന്നു. അത് കൊണ്ട് തന്നെ കാർത്തിക് മലയാള സിനിമയിലെ ഒരു അഭിവാജ്യ ഘടകം തന്നെയായിരുന്നു. കഴിഞ്ഞ ഇരുപത് വർഷത്തിൽ ഏറെയായി കാർത്തിക് മലയാള സിനിമയിൽ പ്രവർത്തിച്ച് വരുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വലിബൻ എന്ന ചിത്രത്തിന്റെ വർക്കിനിടയിൽ ആയിരുന്നു താരത്തിന് ഹൃദയ സ്‌തംഭനം ഉണ്ടായത്. ചിത്രത്തിന്റെ വർക്ക് കഴിഞ്ഞു ഹോട്ടൽ മുറിയിലേക്ക് പോയ കാർത്തിക്കിന് അവിടെ വെച്ചാണ് ഈ അത്യാഹിതം സംഭവിക്കുന്നത്.

മലയാള സിനിമ ഒരു ഞെട്ടലോടെയാണ് ഈ വിയോഗ വാർത്ത കേട്ടത്. ഇപ്പോഴിത കാർത്തിക്കിന്റെ വിയോഗത്തിൽ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ തന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എഴുതിയ കുറിപ്പാണു പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ഷൂട്ടിങ് കൂടുതലും മദ്രാസിൽ നടക്കുന്ന കാലത്ത് തങ്ങളുടെ സ്ഥിരം ഡ്രൈവർ ആയിരുന്നു കാർത്തിക്ക് എന്നാണ് സിദ്ധു പറയുന്നത്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രവുമായ കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിന്റെ വർക്കും കാർത്തിക്ക് ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ വേർപാട് അറിഞ്ഞു ഇപ്പോൾ ദിലീപ് എന്നെ വിളിച്ച് വെച്ചതേ ഉള്ളു.

നമ്മുടെ ഒരു കൈ വെട്ടി മാറ്റിയത് പോലെയല്ലേ സിദ്ധു ഏട്ടാ എന്നാണ് ഈ വിയോഗവാർത്ത അറിഞ്ഞു ദിലീപ് സങ്കടത്തോടെ ചോദിച്ചത്. ദിലീപിന് ഈ വാർത്ത ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു മനസ്സിലാക്കാം. ദിലീപിന്റെ അതെ അവസ്ഥ തന്നെയാണ് സംവിധായകൻ സിബി മലയിൽ സാറിനും. സാറും എന്നെ വിളിച്ചിരുന്നു. മലയാള സിനിമയ്ക്ക് ഏറെ പ്രിയപെട്ടവനായിരുന്നു കാർത്തിക്ക് എന്നും പ്രിയപ്പെട്ടവൻ വിട പറയുമ്പോൾ എന്താണ് പറയേണ്ടത് എന്നോ എന്താണ് ചെയ്യേണ്ടത് എന്നോ അറിയാത്ത ഒരു അവസ്ഥ ഉണ്ട്. ആ അവസ്ഥയിൽ ആണ് ഇപ്പോൾ തങ്ങൾ എന്നുമാണ് സിദ്ധു കുറിപ്പിൽ പറയുന്നത്.