ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം സീതാ രാമം നാളെ തിയറ്ററുകളില്‍ എത്തുകയാണ്. വന്‍ റിലീസാണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്. അതിനിടെ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് യുഎഇ ഉള്‍പ്പടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തെ വിലക്കിയിരിരുന്നത്. ഇപ്പോൾ ആ വിളക്കുകൾ മാറ്റിയത് കൂടാതെ ചിത്രം ലോകമെൻപാടുമായി എഴുപത് കോടിക്ക് മുകളിലാണ് കൈവരിച്ചിട്ടുള്ളത്, ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഈ വിവരം പുറത്ത് വിട്ടത്.
കൂടാതെ നടൻ ദുൽഖറും ഇത് സ്ഥിതികരിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടി സംവിധാനം നിര്‍വഹിക്കുന്ന സീത രാമം തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.