പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് നാല് ദിവസം! ക്യാമറയ്ക്ക് മുന്നില്‍ സജീവമായി ശ്രീജിത്ത് രവി

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയതിന് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്ന നടന്‍ ശ്രീജിത്ത് രവിയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോഴിതാ താരം സ്‌ക്രീനില്‍ സജീവമായിരിക്കുകയാണ്. ജാമ്യത്തിലിറങ്ങി നാല് ദിവസം പിന്നിട്ടപ്പോള്‍ തന്നെ അമൃത…

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയതിന് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്ന നടന്‍ ശ്രീജിത്ത് രവിയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോഴിതാ താരം സ്‌ക്രീനില്‍ സജീവമായിരിക്കുകയാണ്. ജാമ്യത്തിലിറങ്ങി നാല് ദിവസം പിന്നിട്ടപ്പോള്‍ തന്നെ അമൃത ടി വിയില്‍ എം.ജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയില്‍ എത്തിയിരിക്കുകയാണ് ശ്രീജിത്ത് രവി.

എന്നാല്‍ ഷോയില്‍ കേസിനെ കുറിച്ച് ഒരു ചോദ്യവും എം ജി ശ്രീകുമാര്‍ ചോദിച്ചില്ല. മറിച്ച് ശ്രീജിത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് ചോദിച്ചത്.

അച്ഛന്‍ ടിജി രവിയുടെ പേര് വെച്ച് സിനിമയില്‍ കയറാം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് ശ്രീജിത്ത് പറഞ്ഞു. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത്ത് സിനിമയിലെത്തിയത്.

ടിജി രവിയുടെ മകനാണ് എന്ന് പറഞ്ഞ് അവസരം നേടാം എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഓഡീഷന് പങ്കെടുത്താല്‍ മാത്രമേ തീരുമാനിക്കാന്‍ സാധിക്കൂ എന്നായിരുന്നു സംവിധായകരുടെ മറുപടി.

അങ്ങനെ മൂന്ന് നാല് ദിവസമായി, ഒരുപാട് ആളുകളുമായി നടത്തിയ ഓഡിഷന് ശേഷമാണ് മയൂഖത്തിലേക്ക് അവസരം കിട്ടിയത്. നായകന്റെ സുഹൃത്തായ നെഗറ്റീവ് ടച്ച് റോള്‍ ശ്രീജിത്ത് രവിയ്ക്ക് ലഭിച്ചത്. സൈജു കുറുപ്പ് ആയിരുന്നു ചിത്രത്തില്‍ നായകന്‍. മയൂഖത്തിലെ നായകന്‍ ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത മികച്ച നടനായി മാറിയതില്‍ അഭിമാനം ഉണ്ടെന്നും ശ്രീജിത്ത് രവി പറയുന്നു.

അതേസമയം 2022 ജൂലൈ 4 ന് ആണ് കുട്ടികള്‍ക്ക് മുന്‍പില്‍ പാര്‍ക്കില്‍ വച്ച് ശ്രീജിത്ത് രവി അശ്ലീല പ്രദര്‍ശനം നടത്തിയത്. സംഭവത്തില്‍ പോസ്‌കോ നിയമപ്രകാരം ജൂലൈ 7 ന് നടനെ അറസ്റ്റ് ചെയ്തിരുന്നു. ഏഴ് ദിവസം റിമാന്റില്‍ കഴിഞ്ഞ ശേഷം ജൂലൈ 15 ന് ശ്രീജിത്ത് രവിയ്ക്ക് ജാമ്യം ലഭിച്ചു. തന്റേത് രോഗാവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്.