യുവ നടൻ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചതായി സംശയം;വിദഗ്ധ പരിശോധനയ്‌ക്കൊരുങ്ങി പോലീസ്

അവതാരകയെ അപമാനിച്ച കേസിൽ ശ്രീനാഥ് ഭാസിക്കെതിരെ കുരുക്ക് മുറുക്കാനൊരുങ്ങി പോലീസ്.യുവനടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കാനൊരുങ്ങുന്നു. അതിനായി താരത്തിന്റെ രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു. അതേ സമയം കേസിൽ ശീനാഥ് ഭാസിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി, തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

കേസിനാസ്പദമായ സംഭവം നടന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യും.നേരത്തെ തന്നെ അവതാരകയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.ശ്രീനാഥ് ഭാസിയെ ഇന്നലെ മൂന്നര മണിക്കൂർ ചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യലിൽ നടൻ ആരോപണങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്. താൻ അസഭ്യമായി ഒന്നും തന്നെ അവതാരകയോട് പറഞ്ഞിട്ടില്ല എന്നായിരുന്നു നടന്റെ മൊഴി.

തന്റെ പുതിയ ചിത്രമായ ചട്ടനവിയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടൻ യാതൊരു പ്രകോപനവും ഇല്ലാതെ അവതാരകയോട് മോശമായി സംസാരിക്കുകയും പ്രേഗ്രാമിന്റെ അണിയറപ്രവർത്തകരെ അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് അവതാരക പോലീസിൽ പരാതി നൽകുകയായിരുന്നു.അപമര്യാദയായും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി എന്നാണ് മാധ്യമ പ്രവർത്തകയുടെ കൊടുത്ത പരാതിയിൽ പറയുന്നത്

Aiswarya Aishu