സില്‍വര്‍ റെയില്‍ വന്നില്ലെങ്കില്‍ ആരും ചത്ത് പോകില്ല..! പട്ടിണിയാണ് ഇവിടുത്തെ പ്രശ്‌നം.. രൂക്ഷ വിമര്‍ശനവുമായി ശ്രീനിവാസന്‍

കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോള്‍ കൊമ്പ് കോര്‍ക്കുന്നത് സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയുടെ പേരില്‍ ആണ്. കേരളത്തിന്റെ വികസന മുഖം തന്നെ മാറ്റി മറിക്കാന്‍ ഈ പദ്ധിതിയ്ക്ക് സാധിക്കും എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇത്…

കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോള്‍ കൊമ്പ് കോര്‍ക്കുന്നത് സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയുടെ പേരില്‍ ആണ്. കേരളത്തിന്റെ വികസന മുഖം തന്നെ മാറ്റി മറിക്കാന്‍ ഈ പദ്ധിതിയ്ക്ക് സാധിക്കും എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇത് അഴിമതി നടത്താന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ച പുതിയ വഴിയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇപ്പോഴിതാ കേരളത്തില്‍ ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന ഈ വിഷയത്തില്‍ തന്റെി നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അദ്ദേഹം നടത്തുന്നത്. സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തു പോകില്ല എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ടു വേണം സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും ശ്രീനിവാസന്‍ ഒരു പ്രമുഖ വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തില്‍ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നു. പാര്‍പ്പിടം ശരിയാക്കിയോ?

ഇതൊക്കെ ശരിയാക്കിയിട്ട് പോരെ അതിവേഗത്തില്‍ ഓടാന്‍. 126000 കോടിയാണ് ഇതിന്റെ ചെലവ്. അതില്‍ 25000 കോടിയുടെ അഴിമതിയുണ്ട് എന്നാണ് പറയുന്നത്. ഇത്രയും തുക കടമെടുത്താലേ കിട്ടൂ. ബാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീട് പണം കിട്ടാതാകും. അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രെയിന്‍. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അതില്‍ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.