നടനും കൊറിയോഗ്രാഫറുമായ സ്റ്റീഫന്‍ ട്വിച്ച് ബോസ് വെടിവെച്ച് മരിച്ച നിലയില്‍

പ്രമുഖ അമേരിക്കന്‍ ഡാന്‍സറും കൊറിയോഗ്രാഫറും നടനുമായ സ്റ്റീഫന്‍ ട്വിച്ച് ബോസ് (40) ജീവനൊടുക്കി. ലോസ് ആഞ്ചലസിലെ ഹോട്ടല്‍ മുറിയിലാണ് താരത്തെ തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രശസ്തമായ എലന്‍ ഷോയില്‍ ഡിജെ ആയിരുന്നു ബോസ്.…

പ്രമുഖ അമേരിക്കന്‍ ഡാന്‍സറും കൊറിയോഗ്രാഫറും നടനുമായ സ്റ്റീഫന്‍ ട്വിച്ച് ബോസ് (40) ജീവനൊടുക്കി. ലോസ് ആഞ്ചലസിലെ ഹോട്ടല്‍ മുറിയിലാണ് താരത്തെ തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രശസ്തമായ എലന്‍ ഷോയില്‍ ഡിജെ ആയിരുന്നു ബോസ്.

ഡിസംബര്‍ 12നാണ് ഒരു രാത്രി താമസിക്കുന്നതിനായി താരം ഹോട്ടലില്‍ എത്തുന്നത്. താരത്തിന്റെ വീട്ടിനടുത്താണ് ഈ ഹോട്ടല്‍. അടുത്ത ദിവസം ചെക് ഔട്ട് സമയമായിട്ടും താരത്തെ കാണാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഹോട്ടലിലെ ശുചിമുറിയില്‍ ആണ് മൃതദേഹം കിടന്നിരുന്നത്. ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. സ്വയം തലയില്‍ വെടിവച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സോ യു തിങ്ക് യു കാന്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലും താരം എത്തിയിരുന്നു. സ്റ്റെപ് അപ്, മാജിക് മൈക്ക് തതഘ എന്ന സിനിമകളിലും അഭിനയിച്ചു. ഭാര്യ ആലിസണ്‍ ഹോല്‍കറും മൂന്ന് മക്കളുമാണ് താരത്തിനുള്ളത്.