വാഹനം ഇടിച്ചിട്ട ശേഷം സ്കൂൾ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ എന്ന വ്യാചേന വണ്ടിയിൽ കൊണ്ട് പോയ ശേഷം വഴിയിൽ ഇരിക്കിവിട്ടു തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാലക്കാട് ചിറ്റൂരില്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത് (12) ആണു മരിച്ചത്. അപ്പുപ്പിള്ളയൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സുജിത് ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടില്‍ മുത്തശ്ശന്റെ ചരമവാര്‍ഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടില്‍ വച്ച ശേഷം സമീപത്തു കളിക്കുകയായിരുന്ന കൂട്ടുകാരുടെ അടുത്തേക്കു പോകാന്‍ റോഡരികില്‍ നില്‍ക്കുമ്ബോഴാണ് അപകടം ഉണ്ടായത്.
വേഗതയിൽ വന്ന കാർ സുജിത്തിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു റോഡിലേക്ക് തെറിച്ചു വീണ സുജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മുൻകൈ എടുത്ത കാറിന്റെ ഡ്രൈവർ തന്നയായിരുന്നു. പിന്നീട് അപകട സ്ഥലത്തു നിന്നും അരകിലോമീറ്റർ കഴിഞ്ഞപ്പോൾ ഡ്രൈവർ വണ്ടി നിർത്തുകയും കാറിന്റെ ഡ്രൈവർ വണ്ടിയിൽ നിന്നും ഇറങ്ങി വണ്ടി പഞ്ചറാണെന്നും വേറെ വണ്ടിയിൽ കൊണ്ടുപോകാം എന്നും പറഞ്ഞു കുട്ടിയെ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ സ്ഥലംവിട്ടുവെന്ന് പരിക്കേറ്റ സുജിത്തിനൊപ്പം പോയ പരമന്‍ എന്നയാള്‍ പറഞ്ഞു.ആറ് കിലോമീറ്റര്‍ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവര്‍ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്നു പരമന്‍ പറഞ്ഞു.മലപ്പുറം റജിസ്‌ട്രേഷനിലുള്ള കാറാണ് ഇടിച്ചതെന്നും നമ്ബര്‍ കിട്ടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ ഇടിച്ച കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ടയര്‍ പഞ്ചറായതുകൊണ്ടാണ് വഴിയില്‍ ഇറക്കിയതെന്ന് അവര്‍ പറഞ്ഞു. കാര്‍ ഇന്ന് സ്‌റ്റേഷനിലെത്തിച്ചു തെളിവെടുക്കുമെന്ന് കസബ എസ്‌ഐ വിപിന്‍ കെ വേണുഗോപാല്‍ അറിയിച്ചു.