കല്യാണത്തിന് അവള്‍ക്കുള്ള സ്വര്‍ണ്ണത്തില്‍ ഒരു പത്തു പവന്‍ ഞാന്‍ തരും ; അത് തരാതെയാണ് പോയത്, അതുകൊണ്ട് ഞാന്‍ ഇതുവരെ കെട്ടിയില്ല

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുബി സുരേഷ്. സ്‌റ്റാൻഡ്‌ അപ് കോമേഡിയനായും അഭിനേത്രിയാണ് അവതാരകയായുമെല്ലാം താരം തിളങ്ങിയിട്ടുണ്ട്. ഇന്നിപ്പോൾ താരം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു വിഇഒ ആണ് വൈറലായിരിക്കുന്നത്. കലാഭവൻ മാണിയുടെ വീട്ടിൽ…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുബി സുരേഷ്. സ്‌റ്റാൻഡ്‌ അപ് കോമേഡിയനായും അഭിനേത്രിയാണ് അവതാരകയായുമെല്ലാം താരം തിളങ്ങിയിട്ടുണ്ട്. ഇന്നിപ്പോൾ താരം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു വിഇഒ ആണ് വൈറലായിരിക്കുന്നത്. കലാഭവൻ മാണിയുടെ വീട്ടിൽ പോയപ്പ്പോഴുള്ള വീഡിയോ ആണ് താരം പങ്കുവെച്ചത്. വിഡിയോയ്ക്കിടയിൽ തന്റെ വിവാഹത്തെ കുറിച്ചും മണിചേട്ടന് പറഞ്ഞിരുന്ന കാര്യങ്ങളെ കുറിച്ചുമുള്ള സുബിയുടെ വാക്കുകളാണ് ചർച്ചയായിരിക്കുന്നത്. ‘മണിച്ചേട്ടനെ ഒരു ഉരുക്ക് മനുഷ്യന്‍ ആയിട്ടാണ് എല്ലാവര്‍ക്കും അറിയാവുന്നത്. എന്നാല്‍ അങ്ങനെ അല്ലാത്ത ഒരു വശം ഉണ്ട്. ട്രിപ്പിനൊക്കെ വരുമ്പോള്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയില്ലാത്ത മനുഷ്യനാണ് അദ്ദേഹം. ധര്‍മജന്റെയും ഷാജോണ്‍ ചേട്ടന്റെയുമൊക്കെ നടുക്ക് കിടന്നായിരിക്കും ഉറങ്ങുക.നാദിര്‍ഷാ ഇക്ക സംവിധാനം ചെയ്യുന്ന ഒരു അമേരിക്കന്‍ ട്രിപ്പില്‍ മണിച്ചേട്ടനും ദിലീപ്, കാവ്യ, സലിം കുമാര്‍ തുടങ്ങിയവരൊക്കെ പങ്കെടുത്തിരുന്നു. ആ ട്രിപ്പില്‍ ഞാനും ഉണ്ടായിരുന്നു. അവിടെ വെച്ചാണ് മണിച്ചേട്ടനുമായി അടുത്ത പരിചയത്തിലാവുന്നത്. എന്നെ കൂടുതല്‍ പരിചയപ്പെട്ടതോടെ കല്യാണത്തെ കുറിച്ചും അദ്ദേഹം ചോദിച്ചിരുന്നു. നിനക്ക് ഒരു ജീവിതം വേണം, നീ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവള്‍ ആണ്. നിനക്കും ഒരു ജീവിതം വേണം. അത് ഞാന്‍ മനസിലാക്കുന്നുണ്ട് എന്നൊക്കെ മണിച്ചേട്ടൻ പറഞ്ഞു. നിന്റെ കല്യാണത്തിനു പത്തു പവന്‍ ഞാന്‍ തരും എന്നൊക്കെ പറഞ്ഞു. ഞാന്‍ അത് സാധാരണ പോലെ കേട്ട് അങ്ങനെ അങ്ങ് വിട്ടു. കുറച്ച് കഴിഞ്ഞ് എന്റെ അമ്മയെ വിളിച്ചു കൊടുക്കാന്ന് പുള്ളി പറഞ്ഞു. അമ്മയെ വിളിച്ചിട്ട് ‘ഇവളെ നമ്മള്‍ക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം. എന്നിട്ട് ആ കല്യാണത്തിന് അവള്‍ക്കുള്ള സ്വര്‍ണ്ണത്തില്‍ ഒരു പത്തു പവന്‍ ഞാന്‍ ആയിരിക്കും തരാന്‍ പോകുന്നത് എന്നും പറഞ്ഞു. അപ്പോള്‍ അമ്മ അതിങ്ങനെ കേട്ട് എന്നേ ഉള്ളൂ. എങ്കിലും അത് തരാതെയാണ് പോയത്, അതുകൊണ്ട് ഞാന്‍ ഇതുവരെ കെട്ടിയിട്ടും ഇല്ല. അന്നങ്ങനെ വെറുതേ പറഞ്ഞതാണെന്ന് കരുതിയെങ്കിലും ഞങ്ങള്‍ തിരിച്ച് എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ അമ്മയെ കണ്ടും ഇതേ കുറിച്ച് പറഞ്ഞു. അതൊരു ഒറ്റ വര്‍ത്തമാനത്തില്‍ പറഞ്ഞതല്ല. തരാന്‍ വേണ്ടി തന്നെ പറഞ്ഞതാണ്. അങ്ങനെയുള്ള കുറേ ഓര്‍മ്മകള്‍ ഇവിടെ നില്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നുണ്ട്.’ എന്ന്നായിരുന്നു സുബിയുടെ വാക്കുകൾ.