‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം ഏതെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരമായിരിക്കും സൗദി വെള്ളക്ക’

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്…

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം ഏതെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരമായിരിക്കും സൗദി വെള്ളക്ക’ എന്നാണ് സുജിത്ത് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

ഈ രാജ്യത്ത് വിചാരണ പോലും കിട്ടാതെ ജയിലില്‍ കിടക്കുന്ന മനുഷ്യരുണ്ട്. വിചാരണ തുടങ്ങിയിട്ടും വിധി തീര്‍പ്പാക്കാന്‍ കാലങ്ങള്‍ കോടതി കയറി ഇറങ്ങുന്നവരുമുണ്ട്. ഒരു ജനാധിപത്യ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ കാല താമസം ബാധിക്കുന്നത് ഒരുപാട് ജീവിതങ്ങളെയാണ്.
ആ ജീവിതങ്ങളുടെ പ്രതിനിധിയായ ഒരു ഉമ്മയുടെ കഥയാണ് സൗദി വെള്ളക്ക എന്ന് ഒറ്റ വാക്കില്‍ പറയാം.
ഇമോഷണല്‍ സീനുകളും, സിറ്റുവേഷണല്‍ കോമഡികളുമായി മുന്‍പോട്ട് പോകുന്ന ചിത്രം ഒരു പക്കാ തീയറ്റര്‍ വാച്ചാണ്.
നമ്മുടെ മനസിനെ കിഴടക്കുന്ന ചുരുക്കം ചില ചിത്രങ്ങളുണ്ട്.അതില്‍ ഒന്നാണ് സൗദി വെള്ളക്ക. മനുഷ്യബന്ധവും അതിന്റെ വൈകാരിക തലങ്ങളും തുടങ്ങി.നിയമവും നീതിയുമൊക്കെ ചിത്രത്തില്‍ കാണാം ഒരേ സമയം ചിരിക്കാനും കരയാനുമുള്ളത് ചിത്രത്തിലുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം ഏതെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരമായിരിക്കും സൗദി വെള്ളക്കയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ സൗദി വെള്ളക്ക 53-ാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയിരുന്നു.
ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്‌ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തരുണ്‍മൂര്‍ത്തി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ്, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്‌റ, ധന്യ അനന്യ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന വേഷങ്ങളിലെത്തുന്നു. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം.

ഹരീന്ദ്രന്‍ ആണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരണ്‍ വേലായുധന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, ശബ്ദ രൂപകല്പന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), രചന: അന്‍വര്‍ അലി, ജോ പോള്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കലാസംവിധാനം: സാബു മോഹന്‍, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍, ചമയം: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വര്‍ഗീസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, വിഎഫ്എക്‌സ് എസെല്‍ മീഡിയ, സ്റ്റില്‍സ്: ഹരി തിരുമല, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, പരസ്യകല: യെല്ലോ ടൂത്ത്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക് പ്ലാന്റ്.