കേരളത്തെ ഒന്നടങ്കം കോലിളക്കം സൃഷ്‌ടിച്ച ഒന്നാണ് ശബരിമല യുവതി പ്രവേശം. ഇത് കേരത്തിൽ ഉണ്ടാക്കിയ ആഘാതം വളരെ വലുത് തന്നെയായിരിരുന്നു. കാലങ്ങൾക്കു മുൻപ് സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി നടക്കുന്ന കേസുകളിൽ ഒന്നായിരുന്നു ശബരിമല സ്ത്രീ പ്രവേശനം. ഇക്കഴിഞ്ഞ രണ്ടു കൊല്ലങ്ങൾക്ക് മുൻപാണ് ഹൈക്കോടതി ഏവർക്കും സമത്വം എന്ന നിലയിൽ വിധി പ്രഖ്യാപിക്കുകയുണ്ടായത്. വിധിക്ക് പിന്നാലെ തന്നെ കേരളത്തിൽ വൻപ്രതിഷേധങ്ങളാണ് ഉണ്ടായത്. പ്രായപര്ത്ഥികൾക്കു അതീതമായി മാത്രം സ്ത്രീ പ്രവേശനം നടത്തുന്ന ശബരിമല ആചാരങ്ങൾക്ക് എതിരായ വിധിക്ക് മുൻപിൽ ആചാരങ്ങൾ സംരക്ഷിക്കാൻ സർക്കാരും പോലീസും നോക്കിനിക്കെ ജനങ്ങൾ തെരുവിലിറങ്ങിയ കാഴ്ചയാണ് കേരളം കണ്ടത്.
പിന്നീട് ജനരോഷത്താൽ വിധി താൽക്കാലികമായി നിർത്തിവെക്കുകയാണ് ഉണ്ടായത് പിന്നീട് സർക്കാർ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജി നൽകുകയുണ്ടായി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് നാളെ വിധി പറയും പുന: പരിശോധന ഹര്‍ജികളിലാണ് സുപ്രിംകോടതി വിധി പറയുക. രാവിലെ 10.30നാണ് വിധി പറയുക.