ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കിൽ നമ്മൾ പാപികളാകും!

ലക്ഷദ്വീപിൽ നടക്കുന്ന വിഷയങ്ങൾക്കെതിരെ പ്രതികരിച്ച് കൊണ്ടുള്ള പ്രിത്വിരാജിന്റെ ഫേസ്ബുക് കുറിപ്പ് വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇതിനു ശേഷം വളരെ വലിയ രീതിയിൽ രൂക്ഷ വിമർശനങ്ങൾ ആണ് പ്രിത്വിരാജിന് നേരെ ഉണ്ടായത്.…

ലക്ഷദ്വീപിൽ നടക്കുന്ന വിഷയങ്ങൾക്കെതിരെ പ്രതികരിച്ച് കൊണ്ടുള്ള പ്രിത്വിരാജിന്റെ ഫേസ്ബുക് കുറിപ്പ് വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇതിനു ശേഷം വളരെ വലിയ രീതിയിൽ രൂക്ഷ വിമർശനങ്ങൾ ആണ് പ്രിത്വിരാജിന് നേരെ ഉണ്ടായത്. എന്നാൽ പ്രിത്വിയെ പിന്തുണച്ച് കൊണ്ട് ആരാധകരും സഹതാരങ്ങളും എത്തിയിരുന്നു. ഇപ്പോൾ തന്റെ പിന്തുണ അറിയിച്ച് കൊണ്ട് സുരേഷ് ഗോപിയും എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിൽ കൂടി ആണ് സുരേഷ് ഗോപി പിന്തുണ അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ കുറിപ്പ് വായിക്കാം,

Suresh gopi latest news
Suresh gopi latest news

ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്.

Prithviraj confirm covid 19
Prithviraj confirm covid 19

ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാൻ. ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കിൽ നമ്മൾ പാപികളാകും. അത് ഓർക്കണം. അഭ്യർഥനയാണ്. രാഷ്ട്രീയം കാണരുത് ഇതിൽ.