ബോളിവുഡിനെ മുഴുവൻ പിടിച്ചുലച്ച മരണമായിരുന്നു താരം സുശാന്ത് സിംഗിന്റെ, താരത്തിന്റെ പെട്ടെന്നുള്ള മരണം ആത്മഹത്യ എന്നാണ് ആദ്യം എല്ലാവരും കരുതിയത്, എന്നാൽ സുശാന്തിന്റെ മരണം ആത്മഹത്യ അല്ല അതൊരു കൊലപാതകം ആണെന്ന് പറഞ്ഞ് സുശാന്തിന്റെ മാതാപിതാക്കൾ രംഗത്ത് എത്തിയിരുന്നു, ഇതിനു പിന്നാലെ അന്വേഷണം നിരവധി പേരിലേക്ക് എത്തിയിരുന്നു, അവസാനം എത്തി നിൽക്കുന്നത് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയിൽ ആണ്, കേസിന്റെ അന്വേഷണം നടന്നു വരികയാണ്, ഈ സമയത്താണ് സുശാന്തിന്റെ മരണം സമയത്ത് അവിടെ ഉണ്ടായിരുന്നു ഒരു ദൃക്‌സാക്ഷി രംഗത്ത് എത്തിയിരിക്കുന്നത്, അയാൾ പറയുന്ന കാര്യങ്ങൾ ഇങ്ങനെ
താരത്തിന്റെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത് കൊലപാതകമാണെന്ന് ഡോക്ടര്‍മാര്‍ പരസ്പരം സംസാരിച്ചത് താന്‍ വ്യക്തമായി കേട്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ആത്മഹത്യ ചെയ്യുന്ന ഒരാളുടെ നാവ് പുറത്തുവരും. അതുപോലെ, മലമൂത്ര വിസര്‍ജ്ജനവും സംഭവിക്കാം. എന്നാല്‍ സുശാന്തിന്റെ കാര്യത്തില്‍ ഇതൊന്നും സംഭവിച്ചില്ല’-യുവാവ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.
താരത്തിന്റെ മൃതശരീരം വരണ്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ വിശദവിവരം അറിയാന്‍ സാധിക്കുമെന്നും യുവാവ് പറഞ്ഞു. സുശാന്തിന്റേത് കൊലപാതകമാണെന്ന് വ്യക്തമാക്കിയ ഡോക്ടര്‍മാരുടെ പേര് തനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.
സുശാന്തിന്റെ കാലുകളിലെ അസ്ഥികള്‍ ഒടിഞ്ഞിരുന്നു. ഒരു കാല് തടിച്ചായിരുന്നു ഇരുന്നത്. സുശാന്തിന് നേരത്തെ അംഗവൈകല്യമൊന്നുമുണ്ടായിരുന്നില്ല. കഴുത്തില്‍ സൂചി കുത്തിയിറക്കിയത് പോലുള്ള പാടുണ്ടായിരുന്നതായും ദൃക്‌സാക്ഷി വെളിപ്പെടുത്തി.
സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തി ആശുപത്രിയിലെത്തിയപ്പോള്‍ 25 മിനിട്ടോളം അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു. താനും ആ സമയത്ത് അവിടെയുണ്ടായിരുന്നു. റിയ സുശാന്തിനോട് ക്ഷമ ചോദിക്കുകയും കരയുകയും ചെയ്തതായും യുവാവ് പറഞ്ഞു. കഴിഞ്ഞ ദിവസം റിയയുടെ വാട്സ്ആപ് ചാറ്റ് പുറത്ത് വന്നിരുന്നു, അതിൽ നിന്നും റിയയ്ക്ക് മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് വ്യകതമായിരുന്നു, അവരുടെ മയക്കു മരുന്ന് എങ്ങനെ ഉപയോഗിക്കാം എന്നും താൻ ഇത് ഉപയോഗിച്ചിട്ടില്ല എന്നും ഒക്കെ റിയ വിശദമായി സംസാരിക്കുന്നതിന്റെ രേഖകൾ ഉണ്ടായിരുന്നു.