തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് തന്ന ഭാട്യ.ഗ്ലാമറസ് വേഷങ്ങളിലും എത്താറുള്ള താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്ന താരം കൂടിയാണ് അവര്‍. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം കൃത്യമായ മറുപടിയും അവര്‍ നല്‍കാറുണ്ട്. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെഇപ്പോഴിതാ മലയാളത്തില്‍ നിന്നും തനിക്ക് നഷ്ടപ്പെട്ട് പോയ അവസരത്തെ കുറിച്ച് പറയുകയാണ് നടി തമന്ന. ദിലീപിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചെങ്കിലും കാള്‍ഷീറ്റ് ഇല്ലാത്തത് കൊണ്ടാണ് അത് വേണ്ടെന്ന് വെക്കേണ്ടി വന്നത്. അത് വലിയ നഷ്ടമായി പോയെന്ന് താരം വ്യക്തമാക്കുകയാണ്.
ചില മലയാള സിനിമകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ തനിക്ക് വന്നിരുന്നു. എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണം കൊണ്ട് ആ അവസരങ്ങളെല്ലാം നിരസിക്കേണ്ടി വരികയായിരുന്നു. അതിലൊരു പ്രധാന ചിത്രം ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണ്. ആ സിനിമ ഒഴിവാക്കേണ്ടി വന്നതില്‍ എനിക്ക് അതിയായ ദുഃഖം ഉണ്ടെന്നാണ് തമന്ന പറയുന്നത്. കൊവിഡിന് തൊട്ട് മുന്‍പായി സന്ധ്യ മോഹന്‍ സംവിധാനം ചെയ്യുന്ന സെന്‍ട്രല്‍ ജയിലിലെ പ്രേതം എന്ന ചിത്രത്തിന് വേണ്ടി എന്നെ വിളിച്ചിരുന്നു.
അതിന്റെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊവിഡ് 19 വന്ന് ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടാവുന്നത്. അതോടെ എല്ലാം താറുമാറായി. ഇനിയും നല്ല കഥാപാത്രവും സംവിധായകനുമൊക്കെ ഒത്തു വന്നാല്‍ മലയാളത്തില്‍ അഭിനയിക്കും. അതെന്റെ ആഗ്രഹമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. എപ്പോഴും നിറയെ അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്
താരം സിനിമയിലേക്ക് വരാനുള്ള കാരണം ഹൃതിക് റോഷൻ ആണെന്ന തമന്നപറഞ്ഞറിയുന്നു, താൻ ഹൃതിക് റോഷന്റെ കടുത്ത ആരാധിക ആണെന്നും തമന്ന വ്യക്തമാക്കിയിരുന്നു, തുടക്കം മുതല്‍ത്തന്നെ അദ്ദേഹത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും സിനിമയോടുള്ള അര്‍പ്പണ ബോധവുമൊക്കെ തന്നെയും സ്വാധീനിച്ചിട്ടുണ്ടെന്നും താരം നേരത്തെ പറഞ്ഞിരുന്നു.
