സൂര്യയുടെ ബൊമ്മിയാകാൻ ഓഡിഷന് പോയിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന സിനിമയിൽ ബൊമ്മി എന്ന നായികാകഥാപാത്രത്തിനു വേണ്ടി ഓഡിഷനിൽ പങ്കെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം.എന്നാൽ താൻ ബൊമ്മിയാകാൻ അനുയോജ്യയല്ലായിരുന്നുവെന്നും ഐശ്വര്യ…

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന സിനിമയിൽ ബൊമ്മി എന്ന നായികാകഥാപാത്രത്തിനു വേണ്ടി ഓഡിഷനിൽ പങ്കെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം.എന്നാൽ താൻ ബൊമ്മിയാകാൻ അനുയോജ്യയല്ലായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മധുര ശൈലിയിൽ തമിഴ് പറയുന്ന രീതി ശരിയായിരുന്നില്ല എന്നതാണ് ബൊമ്മിയാകാൻ കഴിയാതിരുന്നത്. പിന്നീട് ആർക്കാണു റോൾ ലഭിച്ചതെന്ന് പിന്നീടു നോക്കിയിരുന്നുവെന്നും താരമ പറഞ്ഞു.സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം തുറന്ന് പറഞ്ഞത്.അപർണ ബാലമുരളിയാണ് ബൊമ്മി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്.

അപർണ ബാലമുരളിയുടെ അഭിനയമികവിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു.അപർണ ബാലമുരളിക്കാണു ആ റോൾ ലഭിച്ചതെന്നു കേട്ടപ്പോൾ എനിക്കു വളരെ സന്തോഷം തോന്നിയെന്നും അപർണ ഒരു ബ്രില്യന്റ് ആക്ടർ ആണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അപർണ ആ റോൾ ചെയ്ത ശേഷം മറ്റാരെയും എനിക്ക് ആ റോളിലേക്കു ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി. അതേ സമയം ഗാട്ട കുസ്തിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രം