ഇന്നസെന്നിന്റിന്റെ മരണകാരണം കാൻസറല്ല,മറ്റൊന്നാണ്!!

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ചിരിയുടെ തമ്പുരാനായ നടൻ ഇന്നസെന്റ് നമ്മളെ വിട്ട് പിരിഞ്ഞത്. കാൻസർ രോഗിയായിരുന്ന ഇന്നസെന്നിന്റ മരണ കാരണം കാൻസർ അല്ല. മറിച്ച് കോവിഡും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. ഇന്നസെൻറിൻറെ…

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ചിരിയുടെ തമ്പുരാനായ നടൻ ഇന്നസെന്റ് നമ്മളെ വിട്ട് പിരിഞ്ഞത്. കാൻസർ രോഗിയായിരുന്ന ഇന്നസെന്നിന്റ മരണ കാരണം കാൻസർ അല്ല. മറിച്ച് കോവിഡും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. ഇന്നസെൻറിൻറെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം വ്യക്തമാക്കിയിരുന്നു.


പലരുടെയും ധാരണ കാൻസർ വീണ്ടും ഇന്നസന്റിനെ കീഴ്‌പ്പെടുത്തിയിരുന്നു എന്നതാണ്. എന്നാൽ കാരണം കാൻസർ അല്ലെ പറയുകയാണ് ഡോക്ടർ പിവി ഗംഗാധരൻ.വർഷങ്ങൾക്കു മുൻപ് ബയോപ്‌സിയുടെ ഫലം ഞാനാണ് ഇന്നസന്റിനെ വിളിച്ചറിയിക്കുന്നത്. അന്ന് അദ്ദേഹം ഒരു സിനിമയുടെ അവസാന സീനിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് എന്നോട് പറഞ്ഞത്. ഇരുട്ടിലേക്കു പോകുന്നതായിരുന്നു ആ രംഗം. എന്നാൽ പിറ്റേദിവസം തന്നെ കാണാനെത്തിയ സമയം മുതൽ വളരെ ലാഘവത്തോടെയാണ് അദ്ദേഹം കാൻസറിനെ നേരിട്ടത്.


സെലിബ്രിറ്റിയായ ഇന്നസന്റിനെപ്പോലൊരാൾ തന്റെ രോഗബാധ തുറന്നു പറഞ്ഞതു സമൂഹത്തിനു മാതൃകയും മാനസികമായി തളർന്നിരുന്നവർക്ക് ആശ്വാസവുമാവുകയുമായിരുന്നു. ക്യാൻസർ പലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യവും തനിക്ക് ഉണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടർന്നു. നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടിയെന്നും പറയുകയാണ് ഡോക്ടർ പിവി ഗംഗാധരൻ