വന്ധ്യതാ ചികിത്സയ്ക്കെത്തിയ യുവാവിന്‍റെ ശരീരം പരിശോധിച്ചപ്പോള്‍ സ്ത്രീ അവയവങ്ങൾ ആയ ഗര്‍ഭപാത്രം, ഫലോപ്പിയന്‍ ട്യൂബുകള്‍, സെര്‍വിക്‌സ്, വജൈന എന്നിവ കണ്ടെത്തി. എം.ആര്‍.ഐ സ്കാനിങ്ങിലാണ് കണ്ടെത്തിയത്.
ഇതുവരെ 200 കേസുകൾ മാത്രമാണ് ലോകത്തിൽ തന്നെ ഇങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വിദഗ്ദര്‍ പറയുന്നു. യുവാവിന്റെ ശരീരത്തിലെ അനാവശ്യ അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.
ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോക്ടര്‍ വെങ്കട് ഗിറ്റി ജൂണ്‍ 26 ന് അനാവശ്യ അവയവങ്ങള്‍ നീക്കം ചെയ്തായി പറഞ്ഞു. യുവാവിന് മുള്ളേറിയന്‍ ഡക്ട് സിന്‍ഡ്രോം എന്ന് അവസ്ഥയാണ്.
ഇയാൾക്കുള്ളത് ബീജമില്ലാത്ത അവസ്ഥയാണ് . ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.